Sunday, April 28, 2024
keralaNews

അച്ചന്‍കോവിലും കോന്നിയിലും ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി

പത്തനംതിട്ട കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് വീണ്ടും സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തി. അച്ചന്‍കോവില്‍ വനമേഖലയിലും കോന്നി വയക്കരയിലുമാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. വനം വകുപ്പ് നടത്തിയ പരിശോധനയില്‍ ഉപേക്ഷിച്ചനിലയില്‍ 90 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്.നേരത്തെ പത്തനാപുരത്തുനിന്നും വന്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയിരുന്നു. വനംവകുപ്പിന്റെ ഉടമസ്ഥതയിലുളള കശുമാവിന്‍ തോട്ടത്തില്‍ പരിശോധന നടത്തവെ വനംവകുപ്പ് ഉദ്യോഗസ്ഥനാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. രണ്ട് ജലാറ്റിന്‍ സ്റ്റിക്, നാല് ഡിറ്റനേറ്റര്‍ ബാറ്ററികള്‍, മുറിഞ്ഞ വയറുകള്‍ എന്നിവ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. ഇന്നലെയും ഇന്നുമായി കലഞ്ഞൂര്‍ പാടം വന മേഖലയില്‍ വ്യാപകമായി പരിശോധനയാണ് പോലീസും വനം വകുപ്പും സംയുക്തമായി നടത്തുന്നത്.

കേന്ദ്ര ഏജന്‍സികളും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് രണ്ട് മാസം മുമ്പ് പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു സ്‌ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തില്‍ ക്യൂ ബ്രാഞ്ചും വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. യുപിയില്‍ പിടിയിലായ മലയാളി ഭീകരര്‍ നല്‍കിയ മൊഴിയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ ഈ പ്രദേശം കേന്ദ്രീകരിച്ച് ഭീകരര്‍ പരിശീലനം നടത്തിയതിന് വിവരങ്ങള്‍ ലഭിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് വനമേഖലയില്‍ നടത്തിയ പരിശോധനയിലാണ് ജാലിറ്റിന്‍സ്റ്റിക്കുകളും, ഡിക്ക്ട്‌ണേറ്ററുകളുമടങ്ങുന്ന സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.