Monday, April 29, 2024
keralaNewsObituary

ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി ജിന്‍സ് യാത്രയായി .

രാജന്‍ എസ്.

വീട്ടുകാര്‍ക്ക് എന്ന പോലെ നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും എന്നും പ്രിയപ്പെട്ടവനായിരുന്ന ജിന്‍സ് തന്നെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം ബാക്കിയാക്കി യാത്രയായി.ഏതു പ്രതിസന്ധിഘട്ടത്തേയും അതിസാഹസികമായും, സന്തോഷത്തോടെയും നേരിടുന്ന ജിന്‍സ് തന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കിടയിലെ ജിന്‍സപ്പനായിരുന്നു.ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സമ്മാനിച്ച ജിന്‍സിന്റെ വേര്‍പാട് സുഹൃത്തുക്കള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്.ജോലിക്കിടയിലെ മാനസിക സമ്മര്‍ദ്ദത്തിനിടയിലും സുഹൃത്തുക്കളെ ഒപ്പം കൂട്ടി യാത്രകള്‍ പോകാനും ജിന്‍സ് തയ്യാറായതും സുഹൃത്തുക്കള്‍ക്ക് മറക്കാന്‍ കഴിയുന്നില്ല.സിപിഎമ്മം പ്രവര്‍ത്തകന്‍ കൂടിയായിരുന്ന ജിന്‍സ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പോലും സുഹൃത്തുക്കളെ ഒന്നായി കാണാനും സഹായിക്കാനും തയ്യാറായതാണ് ജിന്‍സിനെ ഏവര്‍ക്കും പ്രിയപ്പെട്ടവന്‍ ആക്കിയത്.ഇന്നലെ വൈകുന്നേരം കോട്ടയം തൃക്കോതമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് കുന്നപ്പള്ളിയില്‍ ജിന്‍സും, ബന്ധുക്കളടക്കം നാലുപേര്‍ അതിദാരുണമായി മരണത്തിന് കീഴടങ്ങിയത്.പാമ്പാടിയിലെ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷം ബന്ധുക്കളായ മുരളിയേയും, ജലജയും രണ്ട് കുട്ടികളെയും പത്തനംതിട്ട കവിയൂര്‍ ഉള്ള അവരുടെ വീടുകളില്‍ കൊണ്ടു പോകുന്നതിടെയായിരുന്നു അപകടം.

അപകടത്തില്‍ ജിന്‍സും ബന്ധുക്കളായ മുരളിയും, മകള്‍ ജലജയും ഇന്നലെ തന്നെ മരിച്ചിരുന്നു.ഇന്ന് രാവിലെ ജലജയുടെ മകന്‍ അതുലും മരിച്ചു.ജിന്‍സ് സ്വകാര്യ ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പിലും, ഇപ്പോള്‍ മാഗ്മയിലും ജോലിചെയ്തിരുന്നത്. സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും ഏതു സാഹചര്യത്തിലും എന്ത് സഹായം ചെയ്യാന്‍ ഓടിയെത്തുന്ന ജിന്‍സിന്റെ വേര്‍പാട് നാടിനെ വലിയ ദുഃഖത്തിലാണ് ആക്കിയിരിക്കുന്നത്.മുട്ടപ്പള്ളി പോളക്കുളങ്ങര വീട്ടില്‍ വിദ്യാഭ്യാസ വകുപ്പിലെ റിട്ടേ.എ ഇ ഒ ചെല്ലപ്പന്റെ മകള്‍ ശ്രീജിതയാണ് ജിന്‍സിന്റെ ഭാര്യ. മകള്‍.നിയ.