ഏറ്റുമാനൂരിൽ ഗൃഹനാഥനെ കാറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഏറ്റുമാനൂരിന് സമീപം ഗൃഹനാഥനെ കാറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.തോര്‍ത്ത് കഴുത്തില്‍ കെട്ടി കാറിനുള്ളിലെ പിടിയില്‍ കെട്ടി തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.ഏറ്റുമാനൂർ സ്വദേശി ചൂണ്ടകാട്ടില്‍ കരുണാകരന്‍റെ മകന്‍ സതീഷ് എന്ന് വിളിക്കുന്ന തമ്പി (54) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഏറ്റുമാനൂരിൽ നിന്നും മണർകാടിന് വരുന്ന ബൈപാസ് റോഡിൽ പട്രോളിംഗിന് പോയ പോലീസുകാരാണ് ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെ ചെറുവാണ്ടൂര്‍ കെ.എന്‍.ബി ജംഗ്ഷന് വടക്കുമാറി കാറിനുള്ളില്‍ സതീശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ ഡോർ തുറന്ന് കിടക്കുന്നത് കണ്ട് ഹൈവേ പോലീസ് നടത്തിയ പരിശോധനയിലാണ് സതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത് . റോഡരികിലെ ഒരു ചെറിയ കടയുടെ എതിർ വശത്തായാണ് കാർ കിടന്നത്.വാഹനകച്ചവടവും സാമ്പത്തികഇടപാടുകളും മറ്റും നടത്തിവന്നിരുന്നയാളാണ് സതീശ്കുമാര്‍.ഷീലയാണ് ഭാര്യ. രണ്ട് ആൺമക്കളാണ് ഉള്ളത്
അതേസമയം, കാറിനുള്ളില്‍ എങ്ങനെ ഈ തരത്തില്‍ ആത്മഹത്യ ചെയ്യുമെന്നാണ് പോലീസിന്റെ സംശയം . പോലീസിന്റെ മേല്‍നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അതേസമയം, കാറിനുള്ളില്‍ എങ്ങനെ ഈ തരത്തില്‍ ആത്മഹത്യ ചെയ്യുമെന്നാണ് പോലീസിന്റെ സംശയം . പോലീസിന്റെ മേല്‍നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.