Saturday, May 4, 2024
Local NewsNews

ശബരിമല തീര്‍ത്ഥാടനം; എരുമേലിയില്‍ ജലാശയങ്ങള്‍ മലിനമാക്കിയാല്‍ വലിയ തുക പിഴയും – ആവശ്യമെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കും.

ജലായശങ്ങള്‍ മലിനമാക്കിയാല്‍  വലിയ തുക പിഴയും – ആവശ്യമെങ്കില്‍ നിയമ നടപടികള്‍  സ്വീകരിക്കും…….                                                                                                                                                                                                              മാലിന്യങ്ങള്‍ നിര്‍ബന്ധമായും വേര്‍തിരിച്ച് നല്‍കണം……..                                                                                                                                                                    ദേവസ്വം പാര്‍ക്കിംഗ്  മൈതാനങ്ങളിലെ മാലിന്യ നീക്കം തര്‍ക്കത്തില്‍ തന്നെ…..

എരുമേലി: മണ്ഡല – മകര വിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് , ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ അവലോകനം നടത്തി. മുന്‍ വര്‍ഷത്തെപ്പോലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചും – എന്നാല്‍ മാലിന്യ സംസ്‌കരണ കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

പ്രധാനപ്പെട്ട കാര്യങ്ങള്‍:

ദേവസ്വം ബോര്‍ഡ് / പഞ്ചായത്ത്

വിശുദ്ധി സേനകളുടെ പ്രവര്‍ത്തനം .
മാലിന്യങ്ങള്‍ ശേഖരിക്കാന്‍ മൂന്ന് വാഹനങ്ങള്‍ .
പാര്‍ക്കിംഗ് മൈതാനങ്ങളിലടക്കം
ജൈവ- അജൈവ മാലിന്യങ്ങള്‍ കര്‍ശനമായി വേര്‍തിരിക്കുക.
കടകളില്‍ രണ്ട് വേസ്റ്റ് പിന്‍ സ്ഥാപിക്കുക.
താത്കാലിക കച്ചവടക്കാരില്‍ നിന്നും ഡിപ്പോസിറ്റ് വാങ്ങുക.
രണ്ട് തവണ റോഡ് ക്ലീനിംഗ് .
ശൗചാലയങ്ങള്‍ അറ്റകുറ്റ പണികള്‍ നടത്തി പ്രവര്‍ത്ത സജ്ജമാക്കുക.
ഷവര്‍ ബാത്ത് ക്രമീകരണം.
ട്രീറ്റ് മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക.
പാര്‍ക്കിംഗ് മൈതാനങ്ങളിലെ വെളിച്ചം .

വനം വകുപ്പ് :
വനാതിര്‍ത്ഥികളില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ നിലവില്‍ സംസ്‌ക്കരിച്ചു കഴിഞ്ഞു.
പരമ്പരാഗത കാനന പാത തെളിക്കാന്‍ നടപടിയായി.
റോഡുകള്‍ നന്നാക്കി.
പരമ്പരാഗത കാനന പാതയില്‍ക്കൂടിയുള്ള തീര്‍ത്ഥാടകരുടെ യാത്ര 24 മണിക്കൂര്‍ ആക്കണം .
വന്യ ജീവികളെ ഓടിക്കാന്‍ പ്രത്യേക സംഘം .
കൂടുതല്‍ വാച്ചര്‍മാര്‍ ,
117 വനം വകുപ്പ് ഉദ്യോഗസ്ഥര്‍
ജോലി ചെയ്യും .

പോലീസ് :
വാഹന ഗതാഗതം
സി സി റ്റി വി ക്യാമറകള്‍
പോലീസ് എയ്ഡ് പോസ്റ്റ്
മറ്റ് കര്‍ശന നിരീക്ഷണം .

ഫയര്‍ ഫോഴ്‌സ് :
കുളികടവുകളില്‍ പരിശോധന.
റോഡുകളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുന്നതുള്‍പ്പെടെയുള്ള മുന്‍ കരുതല്‍.

ആരോഗ്യ വകുപ്പ് :

കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്.
ക്ലോറിനേഷന്‍ – ഫോഗിംഗ് ,
കണമലയില്‍ കാര്‍ഡിയോളജി സൗകര്യം.
താവളം ആശുപത്രി .
മൂന്ന് ആംബുലന്‍സ് സേവനം .
പാമ്പ് , നായ – വിഷബാധ മരുന്ന് .
കാനന പാതയില്‍ 3 ഓക്‌സിജന്‍ പാര്‍ലര്‍ .
താത്ക്കാലിക മൊബൈല്‍ ക്ലിനിക്ക് .
കടകളില്‍ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് പരിശോധന .
ജലാശയങ്ങളിലെ പരിശോധന.

എക്‌സെസ് :
വ്യാജമദ്യത്തിനും – മറ്റ് ലഹരി വസ്തു പരിശോധന.

ഫയര്‍ ഫോഴ്‌സ് :
കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തിച്ച സ്ഥലത്ത് തന്നെ ഈ വര്‍ഷവും .

മലിനീകരണ നിയന്ത്രണ ബോര്‍ഡ് :
ജലാശയങ്ങളിലെ പരിശോധന.

ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെ പ്രവര്‍ത്തനം .

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. എരുമേലി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ബിനു ജോണ്‍, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ലക്ഷ്മി പ്രസാദ്, ശുചിത്വ മിഷന്‍ അസി. കോഡിനേറ്റര്‍ ജയകൃഷ്ണന്‍ പി കെ , നവകേരള മിഷന്‍ കോഡിനേറ്റര്‍ അജിത് കുമാര്‍ , എരുമേലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ജെ ബിനോയ് ,എരുമേലി സി എച്ച് സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി, എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി സജി, പഞ്ചായത്തംഗം തങ്കമ്മ ജോര്‍ജ് കുട്ടി,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണീറ്റ് പ്രസിഡന്റ് മുജീബ് റഹ്‌മാന്‍,ദേവസ്വം ബോര്‍ഡ് മുണ്ടക്കയം അസി. കമ്മീഷണര്‍ എന്നിവര്‍ സംസാരിച്ചു.കേരള വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഹരികുമാര്‍ , മറ്റ് ഗ്രാമ പഞ്ചായത്ത് എന്നിവര്‍ പങ്കെടുത്തു.