Monday, May 6, 2024
keralaNews

തോട്ടം തൊഴിലാളിയായ യുവതിക്ക് കാട്ടാന ആക്രമണത്തില്‍ ദാരുണാന്ത്യം.

തിരുവനന്തപുരം: തോട്ടം തൊഴിലാളിയായ യുവതിക്ക് കാട്ടാന ആക്രമണത്തില്‍ ദാരുണ അന്ത്യം.കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ കന്യാകുമാരി ജില്ലയുടെ ഭാഗമായ കടുക്കറക്ക് സമീപം ചിറ്റാര്‍ ആണ് സംഭവം.ചിറ്റാര്‍ സ്വദേശിനി ജ്ഞാനവതി(48)യാണ് ആനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്.രാവിലെ 11 മണിയോടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റബ്ബര്‍ തോട്ടത്തില്‍ ആണ് സംഭവം. റബര്‍ പാല്‍ എടുക്കവെയാണ് തൊഴിലാളികള്‍ കുട്ടിയോടൊപ്പം നിന്ന പിടിയാനയുടെ മുന്നില്‍പ്പെടുന്നത്. ഇരുപതോളം തൊഴിലാളികള്‍ ആണ് ഈ സമയം ഇവിടെ ജോലിയില്‍ ഉണ്ടായിരുന്നത്. ഇവരെ കണ്ട ആന ചിന്നം വിളിച്ച് കൊണ്ട് തൊഴിലാളികള്‍ക്ക് നേരെ അടുക്കുകയായിരുന്നു. ഇത് കണ്ട് തൊഴിലാളികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ ജ്ഞാനവതി ആനയുടെ മുന്നില്‍പ്പെടുകയയിരുന്നു.ഇത് കണ്ട ഭര്‍ത്താവ് മോഹന്‍ദാസും സഹ തൊഴലാളികളും ബഹളം വച്ച് ആനയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഭലം കണ്ടില്ല. ജ്ഞാനവതിയെ തുംബികയ്യില്‍ ചുഴറ്റി നിലത്ത് എറിഞ്ഞ ശേഷം ചവിട്ടി കൊല്ലുകയായിരുന്നു. പ്രദേശത്തു കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടാന ശല്യം ഉണ്ടെന്നും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം തുടരുന്നതിനിടയിലാണ് സംഭവം. പരുക്കേറ്റ ജ്ഞാനവതി സംഭവസ്ഥലത്ത് മരിച്ചു. കടയാലൂമൂട് പൊലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം നടത്തി.