Sunday, April 28, 2024
keralaNews

മദ്യശാലയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിയ്ക്കാനാകില്ല കേരള ഹൈക്കോടതി.

മദ്യശാലയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തില്‍ ആശങ്ക രേഖപ്പെടുത്തി കേരള ഹൈക്കോടതി. കൊവിഡ് കാലത്ത് ഇത്തരം ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടില്ലെന്ന് നടിയ്ക്കാനാകില്ലെന്ന് കോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് പരാമര്‍ശം നടത്തിയത്. ഫോട്ടോകളും വീഡിയോയും പരിശോധിച്ചായിരുന്നു കോടതി പരമാര്‍ശം.

ഇതുസംബന്ധിച്ച് ചൊവാഴ്ചക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണം. വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും ഒരു മീറ്റര്‍ അകലം പാലിച്ച് ആളുകളെ നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ എക്സൈസ് കമ്മിഷണര്‍ കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.തൃശൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് എക്‌സൈസ് കമ്മിഷണറെ വിളിച്ചു വരുത്തുന്നത്. നേരിട്ട് വിശദീകരണം തേടാനാണിത്. എക്‌സൈസ് കമ്മിഷണര്‍ ഹാജരാകുന്നത് ഒഴിവാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. ഫിസിക്കല്‍ സിറ്റിംഗ് ആയിരുന്നെങ്കില്‍ ഈ ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കുമായിരുന്നുവെന്ന് കോടതി പറഞ്ഞു.