Wednesday, May 1, 2024
keralaNews

സ്വപ്‌ന സുരേഷിനെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വപ്‌ന സുരേഷിനെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു. ഇരുവരെയും വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ തിരികെയെത്തിച്ചു. രണ്ടുപേര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ അറിയിപ്പ് പ്രകാരമാണ് ഇരുവരേയും ഡിസ്ചാര്‍ജ് ചെയ്തത്. വയറുവേദനയെ തുടര്‍ന്നാണ് റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചുവേദന മൂലമാണ് സ്വപ്ന ചികില്‍സ തേടിയത്.സ്വപ്‌നയുടെ ഭര്‍ത്താവും മക്കളും കാണാന്‍ വന്നിരുന്നെങ്കിലും കാണാന്‍ അനുവദിച്ചില്ല. അതേസമയം സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതായി എന്‍.ഐ.എ അറിയിച്ചു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് വീണ്ടെടുത്തത്.