വൈകിട്ട് ആറരക്ക് ശേഷം പെണ്‍കുട്ടികള്‍ കാമ്പസിന് പുറത്തിറങ്ങരുതെന്ന് ഉത്തരവിറക്കി മൈസൂരു സര്‍വകലാശാല.
മൈസൂരു കൂട്ടബലാത്സംഗത്തിന് പിന്നാലെ വൈകിട്ട് ആറരക്ക് ശേഷം പെൺകുട്ടികൾ കാമ്പസിന് പുറത്തിറങ്ങരുതെന്ന് ഉത്തരവിറക്കി മൈസൂരു സർവകലാശാല. വൈകിട്ട് ആറരക്ക് ശേഷം മാനസഗംഗോത്രിയ കാമ്പസിലേക്ക് പോകരുതെന്നാണ് നിർദേശം. കൂടാതെ കുക്കരഹള്ളി തടാകത്തിന് സമീപം വൈകിട്ട് ആറരക്ക് ശേഷം പോകുന്നതിനും വിലക്ക് ഏർപ്പെടുത്തി.പെൺകുട്ടികൾക്ക് മാത്രമാണ് ഉത്തരവ് ബാധകം. എന്നാൽ ആൺകുട്ടികൾക്കായി ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. വിദ്യാർഥിനികൾക്ക് മാത്രമായി ഉത്തരവിറക്കിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.പൊലീസ് വകുപ്പിൻറെ വാക്കാലുള്ള നിർദേശം ലഭിച്ചതിനെ തുടർന്നാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് സർവകലാശാലയുടെ വാദം. രാത്രി എട്ടുമുതൽ ഒമ്പതുവരെ എല്ലാ ദിവസവും കാമ്പസിൽ അധിക സുരക്ഷ ഉദ്യോഗസ്ഥർ പെട്രാളിങ് നടത്തുമെന്നും സർവകലാശാല പറഞ്ഞു.
കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് വിദ്യാർഥിയും സുഹൃത്തും പോകരുതായിരുന്നുവെന്നും അവിടം വിജനമായ പ്രദേശമാണെന്നും കർണാടക ആഭ്യന്തരമന്ത്രി അരഗ ജനേന്ദ്ര പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് സർവകലാശാലയുടെ ‘കരുതൽ’ ഉത്തരവുകൾ. വിജനമായ സ്ഥലത്തേക്ക് പെൺകുട്ടികൾ ഒറ്റക്ക്സഞ്ചരിക്കരുതെന്നാണ് സർക്കുലർ ഉദ്ദേശിക്കുന്നതെന്നും വൈസ് ചാൻസലർ കൂട്ടിച്ചേർത്തു.സംഭവത്തിൽ അഞ്ചുപരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച രാത്രി 7.30ഒടെയാണ് കൂട്ടുകാരനെ ആക്രമിച്ചശേഷം ഇതര സംസ്ഥാനത്തുനിന്നുള്ള എം.ബി.എ വിദ്യാർഥിനിയായ 22 വയസ്സുകാരിയെ ആറംഗസംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസ്സിനും 30വയസ്സിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെൺകുട്ടിയുടെ സുഹൃത്തായ യുവാവിൻറ മൊഴി. ക്ലാസ് കഴിഞ്ഞശേഷം രാത്രി 7.30ഒടെയാണ് ബൈക്കിൽ പോയത്. തുടർന്ന് ബൈക്കിൽ നിന്നിറങ്ങി നടക്കുന്നതിനിടെയാണ് ആറംഗസംഘം ആക്രമിച്ചത്.അബോധാവസ്ഥയിലാകുന്നതുവരെ പാറക്കല്ല് കൊണ്ട് യുവാവിെൻറ തലക്കടിച്ചു. ബോധം വന്നപ്പോൾ പെൺകുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുറ്റിക്കാട്ടിൽനിന്ന് അവളെ വലിച്ചിഴച്ച് കൊണ്ടിട്ടെന്നും ശരീരം മുഴുവൻ മുറിവേറ്റ അവസ്ഥയിലായിരുന്നുവെന്നുമാണ് യുവാവിെൻറ മൊഴി. ബലാത്സംഗത്തിെൻറ ദൃശ്യങ്ങൾ പകർത്തിയശേഷം യുവാവിെൻറ ഫോണിൽനിന്നും പിതാവിനെ വിളിച്ച് പ്രതികൾ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പറയുന്നു