Friday, May 3, 2024
keralaNews

യുവതി ജീവനൊടുക്കാന്‍ കാരണം പണം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നടത്തിയ മനസിക പീഡനം

കഴിഞ്ഞ മാര്‍ച്ചില്‍ തിരുവല്ല മേപ്രാലില്‍ യുവതി ജീവനൊടുക്കാന്‍ കാരണം പണം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നടത്തിയ മനസിക പീഡനമാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തി.30 വയസുകാരി സിഎസ് ശാരിമോളാണ് വിഷക്കായ കഴിച്ച് ജീവനൊടുക്കിയത്. 2021മാര്‍ച്ച് 30-ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ശാരിയുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതിനു പിന്നാലെ ആയിരുന്നു ശാരി ഒതളങ്ങ കഴിച്ചത്.ചികിത്സയിലിരിക്കെ 31-ന് ശാരി മരിച്ചു. ശാരിയുടെ സ്ഥിരനിക്ഷേപത്തില്‍ നിന്ന് 5ലക്ഷം രൂപ ആവശ്യപ്പെട്ട് ഭര്‍ത്താവ് മാനസികമായി സമ്മര്‍ദത്തിലാക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.ബഹ്റൈന്‍ ഡിഫന്‍സ് ആശുപത്രിയില്‍ നഴ്‌സയിരുന്നു ശാരിമോള്‍. 2019 നവംബര്‍ 21-ന് ആയിരുന്നു കൈനകരി സ്വദേശിയുമായുള്ള ശാരിയുടെ വിവാഹം.2021 മാര്‍ച്ച് 30-ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ശാരിമോളുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതായി പരാതിയുണ്ട്.വീടിനകത്തെ സാധനങ്ങള്‍ തകര്‍ക്കുകയും സഹോദരനെയും പിതാവിനെയും മര്‍ദിക്കുകയും ചെയ്തതായും ആരോപണമുണ്ട്.സംഘര്‍ഷത്തിനു പിന്നാലെയാണു ശാരിമോള്‍ ഒതളങ്ങ കഴിച്ചത്. ചികിത്സയിലിരിക്കെ 31ന് മരിച്ചു. ഭര്‍ത്താവിന്റെ കുടുംബത്തിന്റെ കടബാധ്യതകള്‍ മറച്ചുവച്ചായിരുന്നു വിവാഹമെന്ന് ഇവര്‍ ആരോപിക്കുന്നു.സ്വര്‍ണം പണയം വച്ച് പണം എടുക്കാന്‍ ശാരിമോള്‍ തയാറായിട്ടും ഭര്‍ത്താവും വീട്ടുകാരും സമ്മതിച്ചില്ലെന്ന് പറയുന്നു.സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഭര്‍ത്താവിനെ ചോദ്യം ചെയ്തതായുമാണ് തിരുവല്ല സിഐ അറിയിച്ചത്.