Friday, May 17, 2024
keralaNews

തീകൊളുത്തി മരിച്ച അര്‍ച്ചനയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു. സുരേഷിനെ പൊലീസ് വീണ്ടും കസ്റ്റഡയിലെടുത്തു.

വിഴിഞ്ഞത്ത് വാടകവീട്ടില്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ അര്‍ച്ചനയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു. യുവതിയുടെ ഭാര്‍ത്താവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ പള്ളിച്ചല്‍ വിഴിഞ്ഞം റോഡ് ഉപരോധിച്ചത്. ചോദ്യം ചെയ്ത് സുരേഷിനെ വിട്ടയച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അര്‍ച്ചയുടെ ഭര്‍ത്താവ് സുരേഷിനെ പൊലീസ് വീണ്ടും കസ്റ്റഡയിലെടുത്തു. വിഴിഞ്ഞം പൊലീസാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. സുരേഷിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഇന്നലെയാണ് അര്‍ച്ചന വാടകവീട്ടില്‍ തീകൊളുത്തി മരിച്ച വാര്‍ത്ത പുറത്ത് വന്നത്. സുരേഷിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കണമെന്ന് ബന്ധുക്കള്‍ പ്രതിഷേധം തുടരുമെന്നും അര്‍ച്ചനയുടെ ബന്ധുക്കള്‍ അറിയിച്ചു.അതേസമയം സുരേഷിനെതിരെ കേസ് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല കലക്ടറും തഹ്‌സിദാറും ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഫോര്‍ട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ സുരേഷിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് നാട്ടുകാരോടായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.                                              ചൊവ്വാഴ്ച രാത്രിയാണ് 24കാരിയായ അര്‍ച്ച ഭാര്‍ത്താവിനൊപ്പം താമസിച്ചു കൊണ്ടിരുന്ന വാടക വീട്ടില്‍ തീക്കൊളുത്തി സ്വയം മരിച്ചത്. സംഭവത്തിന് തൊട്ട് പിന്നാലെ ഭര്‍ത്താവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പൊലീസ് കസ്റ്റഡലെടുത്ത സുരേഷിനെ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്ബാണ് ഇരുവരുടെയും വിവാഹം നടന്നത്. അര്‍ച്ചനയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്ന് ആരോപിച്ച് അര്‍ച്ചനയുടെ ബന്ധുക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.