Sunday, May 5, 2024
EntertainmentkeralaNews

മരിക്കുന്നതുവരെ താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമായിരിക്കുമെന്നും ധര്‍മ്മജന്‍.

രാഷ്ട്രീയ പ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെ കാണുന്നുവെന്നും സിനിമയിലും മിമക്രിയിലും മാത്രമെ ചിരിക്കാറുള്ളുജവെന്നും നടന്‍ ധര്‍മ്മന്‍ ബോള്‍ഗാട്ടി.സ്ഥാനാര്‍തിയാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്തുതന്നെയായാലും മരിക്കുന്നതുവരെ താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമായിരിക്കുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.
കെ.എസ്.യുവിന്റെ സജീവപ്രവര്‍ത്തകനാണ് താന്‍ യൂന്ന് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എസ്.യു ജില്ലാസെക്രട്ടറിയായിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങിയ കാലം മുതല്‍ സേവാദള്‍ എന്ന സംഘടയോട് ആഭിമഖ്യമുണ്ടായിരുന്നു. കോണ്‍ഗ്രസിലേക്ക് പോയപ്പോുള്‍ ഒരു പാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.കമ്മ്യൂണിസറ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്മാരുടെ ഉറവിടമെന്ന ഭാവമായിരുന്നു ഏവര്‍ക്കും. ശരിക്കു പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കലാകരന്മാരുള്ളത് കോണ്‍ഗ്രസിലാണ്. വേണമെങ്കില്‍ ഒരു സര്‍വ്വെ നടത്താം. അവരുടെ പേര് ഞാന്‍ എടുത്തു പറയില്ല.
സിനിമയില്‍ നിന്ന് കൂടുതലാളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും താരസംഘടനയായ അമ്മയില്‍ രാഷ്ട്രീയമില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു. അഥവാ അമ്മയില്‍ രാഷ്ട്രീയം തിരുകികയറ്റിയാല്‍ താന്‍ ഇടപെടുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.