Friday, May 3, 2024
keralaNews

നിരപരാധിയെന്ന് പോസ്റ്റിട്ട് പോക്സോ പ്രതി ജീവനൊടുക്കി

തൃശൂര്‍ :ചാമക്കാലയില്‍ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ, താന്‍ നിരപരാധിയാണെന്ന് കുറിപ്പെഴുതിവച്ച ശേഷം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊടുങ്ങൂക്കാരന്‍ ബഷീറിന്റെ മകന്‍ സഹദിനെ (26) ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ വീട്ടിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടത്. കഴിഞ്ഞ ഡിസംബറില്‍ പോക്‌സോ കേസില്‍ ഉള്‍പ്പെട്ട് ജയിലിലായിരുന്ന സഹദ് കുറച്ച് ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

അതേസമയം, ഈ കേസില്‍ താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി സഹദ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പില്‍, പരാതി കൊടുത്തവര്‍ക്കും ജയിലിലാക്കിയവര്‍ക്കും എല്ലാവരെയും പറ്റിക്കാമെങ്കിലും സ്വയം പറ്റിക്കാനാകില്ലല്ലോ എന്നും പറയുന്നുണ്ട്.

സഹദിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം…

പോക്‌സോ, ബലാത്സംഗം. ഇതിലൊന്നും ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. പരാതി കൊടുത്ത കുട്ടി എന്നെ രണ്ടു വര്‍ഷത്തോളം ക്രൂരമായി ടോര്‍ച്ചര്‍ ചെയ്തു. എല്ലാം അവസാനിപ്പിച്ചുപോയ ആ കുട്ടി എന്റെ വിവാഹം ശരിയായതിനു ശേഷം വീണ്ടും വന്നു. എന്റെ വീട്ടില്‍ വന്നു. ഞാനാ കുട്ടിയുടെ കാല്‍ പിടിച്ചു.വീട്ടില്‍ ഉമ്മനോടും വാപ്പനോടും മിണ്ടാറില്ല. ചൈല്‍ഡ്ഹുഡ് ലൈഫ് അത്രയും മോശമായിരുന്നു. എനിക്ക് ഉമ്മാന്നൊക്കെ വിളിക്കാന്‍ കൊതിയായിരുന്നു. വീട്ടില്‍ പ്രശ്‌നമായിരിക്കുന്ന സമയത്ത് എന്നെ വീണ്ടും പരാതി കൊടുത്ത കുട്ടി പ്രോവോക് ചെയ്തു. എനിക്ക് പിടിച്ചു നിക്കാന്‍ പറ്റിയില്ല. എന്നോട് രണ്ടുവര്‍ഷം ചെയ്തത് ഞാനും ചെയ്തു. വിവാഹം ഓകെ ആയ കുട്ടി പാവായിരുന്നു. എന്നെ കുറെ ഹെല്‍പ് ചെയ്തു. എനിക്ക് ആ കുട്ടി എന്തെല്ലാമോ ആണ്.പരാതി കൊടുത്തവര്‍ക്കും ജയിലില്‍ ആക്കിയവര്‍ക്കും ഈ ലോകത്ത് എല്ലാവരെയും പറ്റിക്കാം. അവര്‍ക്ക് സ്വയം പറ്റിക്കാന്‍ പറ്റില്ലല്ലോ. ക്രൂരമായ വേട്ടയാടലുകള്‍ക്കു മുന്‍പില്‍ സഹദ് പതറിയില്ല. ഫിയ ഇല്ലാണ്ടാവുന്നത് എന്നെ തളര്‍ത്തി. ഒരു തിരിച്ചുവരവ് പോലും അസാധ്യമാണ്.