Sunday, April 28, 2024
keralaNews

നടന്‍ ശ്രീനിവാസന്‍ അപമാനിച്ചു; ഒന്നരക്കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്

നടന്‍ ശ്രീനിവാസന്‍ തന്നെ അപമാനിച്ചെന്ന് ആരോപിച്ച് മോണ്‍സന്‍ മാവുങ്കലിനെതിരേ പരാതി നല്‍കിയ പരാതിക്കാരന്‍. അനൂപ് അഹമ്മദാണ് ശ്രീനിവാസനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചത്. മോന്‍സനെതിരെ പരാതി നല്‍കിയവര്‍ ഫ്രോഡുകളാണെന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. മോന്‍സനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.ടിപ്പു സുല്‍ത്താന്റേതെന്ന് മോന്‍സന്‍ അവകാശപ്പെട്ട സിംഹാസനത്തില്‍ ഇരിക്കുന്ന ശ്രീനിവാസന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മോന്‍സന്‍ തട്ടിപ്പ് കാരനാണെന്ന് അറിഞ്ഞില്ല. പുരാവസ്തു ശേഖരം ഉണ്ടെന്ന് അറിഞ്ഞാണ് മോന്‍സന്റെ മ്യൂസിയത്തില്‍ പോയത്. അവിടെ വെച്ച് പുരാവസ്തുക്കളെ കുറിച്ചല്ല സംസാരിച്ചത്. തന്റെ അസുഖത്തെ കുറിച്ചാണ്.മോന്‍സന്റെ നിര്‍ദ്ദേശപ്രകാരം ഒരു ആയൂര്‍വേദ ആശുപത്രിയില്‍ പോയിരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
അതേസമയം മോന്‍സനെതിരെയുള്ള പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകള്‍ ഓരോ ദിവസവും ഒന്നൊന്നായി പുറത്തുവരികയാണ്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് തുറവൂര്‍ സ്വേദശി ബിജു കോട്ടപ്പള്ളിയുടെത്. 2017 ഡിസംബര്‍ 29 ന് തന്നോട് ഒന്നരലക്ഷം രൂപ മോന്‍സന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മൂലം തന്റെ കൈയില്‍ പണമില്ലെന്ന് പറഞ്ഞു.20 ദിവസത്തിനകം തിരിച്ചു തരുമെന്നും സ്വര്‍ണം പണയം വെച്ചെങ്കിലും പണം കണ്ടെത്തണമെന്നും മോന്‍സന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭാര്യയുടെ സ്വര്‍ണം പണയം വെച്ച് 2018 ജനുവരിയില്‍ പണം തുറവൂരിലെ ഒരു കച്ചവടക്കാരനെ ഏല്‍പ്പിച്ചു.മോന്‍സന്റെ നിര്‍ദ്ദേശപ്രകാരമാണ് കച്ചവടക്കാരന്റെ കയ്യില്‍ പണം ഏല്‍പ്പിച്ചത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം തിരികെ തന്നില്ലെന്നാണ് പരാതി.