Thursday, May 9, 2024
keralaNews

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് ജീവകാരുണ്യ പ്രവര്‍ത്തിയെന്ന് ഇ.പി ജയരാജന്‍

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് മന്ത്രി ഇ.പി ജയരാജന്‍. ജീവനക്കാരെ സ്ഥിരപെടുത്തിയത് ജീവകാരുണ്യ നടപടിയാണെന്നായിരുന്നു ജയരാജന്റെ പ്രതികരണം. സ്ഥിരപ്പെടുത്തുന്നത് പി.എസ്.സി നിയമനം നടത്തേണ്ട തസ്തികളിലല്ല. പതിനഞ്ച് വര്‍ഷത്തിലേറെ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. മുന്‍ എം.പി: എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനം നിയമനങ്ങളും ചട്ടങ്ങളും പാലിച്ചെന്നും ഇ.പി ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു.എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിവാദമുയര്‍ന്നിരുന്നു. പിന്നാലെ സ്‌കോള്‍ കേരളയില്‍ റഹീമിന്റെ സഹോദരി ഉള്‍പ്പെടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സി.പി.എമ്മുമായി അടുപ്പമുള്ളവര്‍ക്കും നിയമനം സ്ഥിരപ്പെടുത്തിയെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.