Sunday, May 5, 2024
keralaNews

കൃഷിയിടത്തില്‍ തമ്പടിച്ച് കാട്ടാന; ജനങ്ങളുടെ ഉറക്കം കെടുത്തുന്നു

മാങ്കുളം അന്‍പതാം മൈല്‍ മേഖലയില്‍ കൃഷിയിടത്തില്‍ എത്തിയ കാട്ടാന തിരികെ പോകാന്‍ കൂട്ടാക്കാത്തത് ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. 2 ആഴ്ചയായി അന്‍പതാം മൈല്‍, സിങ്കുകുടി, കള്ളിക്കുട്ടി കുടി എന്നിവിടങ്ങളിലാണ് കാട്ടാനയുടെ ശല്യം. സിങ്കുകുടി നിവാസി മയില്‍സാമിയുടെ വീട് ഭാഗികമായി കാട്ടാന തകര്‍ത്തു.ആനയെ കണ്ട് ഓടിയ കള്ളിക്കുട്ടി കുടിയിലെ മേനക കുട്ടപ്പനു പരുക്കേറ്റു. തോമസ് പുല്ലവേട്ടം, ജോര്‍ജുകുട്ടി മണിമല, എഡിസണ്‍ അഞ്ചാനി എന്നിവരുടെ കൃഷി ഒറ്റയാന്‍ നശിപ്പിച്ചു. ആനയെ കാട്ടിലേക്ക് തിരികെ വിടാന്‍ നാട്ടുകാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. വനപാലകര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാകുകയാണ്.