Friday, May 3, 2024
keralaNewsObituary

കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട സംഭവം; ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി

പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ പുഴയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട മൂന്നാമത്തെ വിദ്യാര്‍ത്ഥിയും മരിച്ചു. പുറ്റാനിക്കാട് കൊടുവാളിപ്പുറം പുതിയ വീട്ടില്‍ ഷംസുദ്ദിന്റെയും – നബീസയുടെയും മകന്‍ ബാദുഷ ( 17 ) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്.         വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇന്നലെ വൈകിട്ട് ചെറുപുഴ പാലത്തിന് സമീപമായിരുന്നു അപകടം.  ബാദുഷയ്ക്കൊപ്പമുണ്ടായിരുന്ന ചെര്‍പ്പുളശ്ശേരി കുറ്റിക്കോട് പരേതനായ പാറക്കല്‍ മുസ്തഫയുടെയും – റാബിയത്തിന്റെയും മകള്‍ റിസ്വാന (19) ആശുപത്രിയിലേക്കുള്ള വഴിമധ്യേയും, മണ്ണാര്‍ക്കാട് കെടുവാളിക്കുണ്ട് ചെറുമല അബൂബക്കറിന്റെയും – സുഹറയുടെയും മകള്‍ ദീമ മെഹബ (19) ആശുപത്രിയില്‍ വച്ചും മരിച്ചിരുന്നു.കാരാകുറുശ്ശി അരപ്പാറ ചോലേക്കാട്ടില്‍ വീരാപ്പുവിന്റെയും ബിയ്യാത്തുവിന്റെയും മൂന്നു പെണ്‍മക്കളുടെ മക്കളാണ് മരണപ്പെട്ടത്. പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു മൂവരും. പുഴയില്‍ അടിയൊഴുക്ക് ഉണ്ടായിരുന്നതാണ് മരണ കാരണം. ഒഴുക്കില്‍പെട്ട കുട്ടികള്‍ നിലവിളിച്ചതോടെ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.