Sunday, May 5, 2024
indiaNews

കശ്മീരിനെ മോചിപ്പിക്കണമെന്ന ആഹ്വാനവുമായി അല്‍ ഖ്വയ്ദ; താലിബാന് അഭിനന്ദനം

താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്ത പിന്നാലെ കാശ്മീര്‍ ലക്ഷ്യമാക്കി അല്‍ഖ്വയ്ദയും. കശ്മീരിനെയും മറ്റ് ഇസ്ലാമിക രാജ്യങ്ങളെയും ‘ഇസ്ലാമിന്റെ ശത്രുക്കളുടെ പിടിയില്‍’ നിന്ന് മോചിപ്പിക്കണമെന്ന ആഹ്വാനവുമായി അല്‍ ഖ്വയ്ദ രംഗത്തെത്തി.

ജോര്‍ദാന്‍, സിറിയ, ലെബനാന്‍ എന്നീ നാടുകളും, ഇറാഖിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളും, സീനായ് ഉപദ്വീപിന്റെ വടക്ക് കിഴക്കന്‍ പ്രദേശവും ഉള്‍പ്പെടുന്ന ലെവാന്റ്, പലസ്തീന്‍, സൊമാലിയ തുടങ്ങിയ പ്രദേശങ്ങളുടെ മോചനത്തിന് ഒപ്പം കശ്മീരിന് വേണ്ടിയും അല്‍ഖ്വയ്ദ ശബ്ദമുയര്‍ത്തുന്നത്. ലെവന്റ്, സൊമാലിയ, യെമന്‍, കശ്മീര്‍, മറ്റ് മുസ്ലീം രാജ്യങ്ങള്‍ എന്നിവയെ ഇസ്ലാമിക ശത്രുക്കളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുക. ലോകമെമ്പാടുമുള്ള മുസ്ലീം

തടവുകാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക, ‘അഫ്ഗാനിസ്ഥാനില്‍ നേടിയ വിജയത്തിന് ഇസ്ലാമിക സമൂഹത്തിന് അഭിനന്ദനങ്ങള്‍!’ എന്ന തലക്കെട്ടിലായിരുന്നു സന്ദേശം. അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ ലോകമെമ്ബാടുമുള്ള ഭീകര സംഘടനകള്‍ സജീവമാവുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അല്‍ഖ്വായിദ പരസ്യ പ്രസ്താവനയുമായി രംഗത്ത് എത്തുന്നത്.