Friday, May 3, 2024
keralaNewspolitics

ഒപ്പമുണ്ടാകും സെബാസ്റ്റ്യൻ കുളത്തുങ്കൽ

‘ഒപ്പമുണ്ടാകും സെബാസ്റ്റ്യൻ കുളത്തുങ്കൽ’ എന്ന മുദ്രാവാക്യവുമായി ജനഹൃദയങ്ങൾ കീഴടക്കി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സാരഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ‘പാലം കടക്കുവോളം നാരായണ എന്നും പാലം കടന്ന് കഴിയുമ്പോൾ കൂരായണ’ എന്നുമുള്ള ചിലയാളുകളുടെ പ്രവർത്തന ശൈലി താൻ പിന്തുടരില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഈ മുദ്രാവാക്യവുമുയർത്തി ഇദ്ദേഹം ജനങ്ങൾക്ക് മുന്നിൽ വോട്ട് അഭ്യർത്ഥിക്കുന്നത്.
ജനപ്രതിനിധി എന്നും ജനങ്ങളുടെ ദാസനായിരിക്കണം. അല്ലാതെ ആളുകളെ ചീത്ത വിളിച്ചും, ഗുണ്ടായിസം കാണിച്ചുമല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത്. താൻ എംഎൽഎ ആയി തെരെഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിലെ എല്ലാ വിഭാഗം മനുഷ്യരുടെയും ഹൃദയം തൊട്ടു കൊണ്ടുള്ള, അടിസ്ഥാന ആവശ്യങ്ങൾ മനസിലാക്കിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാകും താൻ നടപ്പിലാക്കുകയെന്നും, എല്ലാവർക്കും ഒപ്പമുള്ളവനായി, എല്ലാക്കാലത്തും കൂടെയുണ്ടാകുമെന്നും കൂട്ടിക്കൽ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയിൽ ഇദ്ദേഹം വ്യക്തമാക്കി.