Wednesday, May 1, 2024
keralaNewspolitics

എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം; റോഡരികില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: കൊല്ലം നിലമേല്‍ ഗവര്‍ണര്‍ക്ക് നേരെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍ റോഡരികില്‍ തന്നെ ഇരിന്നു. മുഖ്യമന്ത്രി പോയാല്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. 10.45 ന് തുടങ്ങിയ പ്രതിഷേധം രണ്ടുമണിക്കൂര്‍ നീണ്ടുനിന്നു.ഇതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് പരാതിപ്പെട്ട ഗവര്‍ണര്‍ പ്രധാനമന്ത്രിയെ വിളിക്കാനും ആവശ്യപ്പെട്ടു. വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ റോഡില്‍ തന്നെ തുടര്‍ന്നാണ് ഗവര്‍ണര്‍ പ്രതിഷേധിച്ചിത്. പൊലീസിനോട് ക്ഷുഭിതനായ ഗവര്‍ണര്‍ പൊലീസ് സ്വയം നിയമം ലംഘിക്കുന്നുവെന്നും പൊലീസിനെ ശകാരിച്ചു. അന്‍പതോളം പ്രവര്‍ത്തകരുണ്ടായിരുന്നെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വരൂ എന്ന് പറഞ്ഞാണ് ഗവര്‍ണര്‍ പ്രതിഷേധക്കാരുടെ ഇടയിലേക്ക് ഇറങ്ങിചെന്നത്. 17 ലധികം പേരെ അറസ്റ്റ് ചെയ്ത് നീക്കിയെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് എല്ലാവരെയും അറസ്റ്റ് ചെയ്യാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തിന്റെ എഫ്‌ഐആര്‍ കാണിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ തല തല്ലിപ്പൊട്ടിക്കുന്നു. തനിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടപടിയില്ല എന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. കൊല്ലം നിലമേലില്‍ വെച്ചാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ വാങ്ങിയതിന് ശേഷമാണ് രണ്ടുമണിക്കൂര്‍ നീണ്ട പ്രതിഷേധം ഗവര്‍ണര്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് ഗവര്‍ണര്‍ സദാനന്ദപുരത്തെ പരിപാടി സ്ഥലത്തേക്ക് മടങ്ങി.എസ്എഫ്‌ഐ കരിങ്കൊടിയില്‍ പ്രതിഷേധിച്ച് റോഡില്‍ കസേരയിട്ടിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ പ്രതിഷേധത്തോട് വെറും ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഗവര്‍ണറുടെ നാലാമത്തെ ഷോയെന്നാണ് മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചത്.ഒരു മാസത്തിനിടെ നടക്കുന്ന ഗവര്‍ണറുടെ നാലാമത്തെ ഷോ ആണിത്. ആദ്യ ഷോ തിരുവനന്തപുരം എയര്‍പോര്‍ട്ടിലാണ് കണ്ടത്. രണ്ടാമത് നയപ്രഖ്യാപനം, മൂന്നാമത് റിപ്പബ്ലിക് ദിനത്തിലുമാണ് കണ്ടതെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. മനഃപൂര്‍വം താനിരിക്കുന്ന പദവി പോലും നോക്കാതെയാണ് ഗവര്‍ണറുടെ നടപടി. കേരളത്തെ ഗവര്‍ണര്‍ വെല്ലുവിളിക്കുകയാണ്. കേട്ട് കേള്‍വി പോലുമില്ലാത്ത കാര്യങ്ങള്‍ ആണ് ഗവര്‍ണര്‍ ഇന്ന് പറയുന്നത്. മര്യാദയില്ലാത്ത പെരുമാറ്റം ആണ് ഗവരണരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഗവര്‍ണര്‍ ഷോ നടത്തി വിരട്ടാം എന്ന് കരുതണ്ട. അത് കേരളത്തില്‍ വിലപ്പോവില്ല. ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യയിലെ ആദ്യ ഗവര്‍ണറാണിത്. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ഗവര്‍ണര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ലോകത്ത് ആരെ വേണമെങ്കിലും വിളിക്കാനുള്ള അവകാശം അദ്ദേഹത്തിന് ഉണ്ടെന്നും മന്ത്രി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തെ കുറിച്ച് പുറത്തുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന് ഗവര്‍ണര്‍ ചിന്തിക്കുന്നത് നല്ലതാണെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചു. ഗവര്‍ണറുടെ നടപടി അതിശയിപ്പിക്കുന്നതാണ്. ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ ഇങ്ങനെയാണോ പെരുമാറേണ്ടത്. അതിശയവും അത്ഭുതവും തോന്നുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.