Saturday, May 4, 2024
keralaNews

എരുമേലി തെക്ക് വില്ലേജില്‍ പട്ടയം നല്‍കാന്‍ നിയമ തടസങ്ങളില്ല .

 

  • സ്ഥലം തിരിച്ചിരിക്കുന്നത് ഭരണഘടന വിരുദ്ധം.
  • പട്ടയം നല്‍കാന്‍ 13/12/2017ല്‍ ഡെപ്യൂട്ടി ചീഫ് സെക്രട്ടറിയുടെ ഉത്തരവും അട്ടിമറിച്ചു.
  •  പട്ടയപ്രശ്‌നത്തിന്റെ പേരില്‍ നടക്കുന്ന സമരം അപ്രസക്തം.
  •  റവന്യൂ -വനം വകുപ്പ് നടപടി വിവാദമാകുന്നു.
                  എരുമേലി തെക്ക് വില്ലേജില്‍പ്പെട്ട ചില സ്ഥലങ്ങളില്‍ പട്ടയം നല്‍കുന്നതില്‍ നിലവില്‍ നിയമ തടസങ്ങളില്ലെന്നും ഈ പ്രദേശങ്ങള്‍ തിരിച്ചതിലെ ഭരണഘടന വിരുദ്ധമായ എഴുതിചേര്‍ക്കലാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നും രേഖകള്‍.ഇത് സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ പ്രൊപ്പോസ് സ്വദേശി കണ്ടത്തില്‍ ലൂയിസ് ഡേവിഡാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.നിര്‍ദ്ധിഷ്ട എരുമേലി പഞ്ചായത്തിലെ ഇരൂമ്പുന്നിക്കര,കോയിക്കാവ്,തുമരംപാറ, എലിവാലിക്കര എന്നീ പ്രദേശങ്ങളില്‍ പട്ടയം നല്‍കാന്‍ 13/12/ 2017 ല്‍ ഡെപ്യൂട്ടി ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം പട്ടയ വിതരണം പ്രതിസന്ധിയിലാക്കുകയായിരുന്നുവെന്നും ലൂയിസ് ചൂണ്ടിക്കാട്ടുന്നു.

     

    2017 ൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ പകർപ്പ് .
    റവന്യൂ വകുപ്പ് രേഖകളില്‍ അനധികൃതമായി ‘ഹില്‍മെന്റ് സെറ്റില്‍മെന്റ് ‘ എന്ന് രേഖപ്പെടുത്തിയതാണ് പട്ടയ വിതരണത്തിന് തടസ്സമായി വന്നതെന്നും ലൂയിസ് ഡേവിഡ് പറഞ്ഞു. 2019 ഒക്ടോബര്‍17 ന് എരുമേലിയില്‍ നടന്ന വന അദാലത്തില്‍ ലൂയിസ് ഡേവിഡ് വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന് ലഭിച്ച മറുപടിയാണ് റവന്യൂ – വനം വകുപ്പിന്റെ ഗുരുതരമായ വീഴ്ച പുറത്താകുന്നത്.ബഹു. കേരള ഹൈക്കോടതി OP-3373/66 മേല്‍ ഉത്തരവും ,തുടര്‍ന്ന് GOMs250/73/AD/24.7.73 ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരും,വിവിധ വകുപ്പുകളും ഉചിതമായ നടപടി സ്വീകരിക്കേണ്ടിയിരുന്നത് . ഇരൂമ്പുന്നിക്കര മുതല്‍ കോയിക്കാവ് വരെ ഹില്‍മെന്റ് സെറ്റില്‍മെന്റുമാണെന്നാണ് വനം റവന്യൂ വകുപ്പുകള്‍ പറയുന്നത് .ഹില്‍മെന്റ് സെന്റില്‍മെന്റ് എന്ന വാക്ക് ഭരണഘടന വിരുദ്ധമായതിനാല്‍ ഫെയര്‍ലാന്റ് റജിസ്റ്ററില്‍,ഹില്‍മെന്റ് സെറ്റില്‍മെന്റ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഹില്‍മെന്റ് സെറ്റില്‍മെന്റ് ആക്ട് അടിസ്ഥാനമാക്കിയുള്ള ഫോറസ്റ്റ് ആക്ട് ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യപിട്ടുണ്ട്. ഇത് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി RevE3/390/2017-Rev ഉത്തരവില്‍ എല്ലാ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുള്ളതാണ്.എന്നാല്‍ ഈ ഉത്തരവ് ലംഘിച്ച് പട്ടയ വിതരണം അട്ടിമറിച്ചതിന്റെ വ്യക്തമായ തെളിവാണ് അദാലത്തില്‍ നിന്നും ലഭിച്ച മറുപടിയെന്നും ലൂയിസ് ഡേവിഡ് പറഞ്ഞു.
    എരുമേലി തെക്ക് വില്ലേജ് ഓഫീസിലെ അടിസ്ഥാന നികുതി റജിസ്റ്റർ.
     വനം വകുപ്പ്/റവന്യൂ രേഖകളില്‍ ബ്ലോക്ക് നമ്പര്‍ 27,റീസവ്വെനമ്പര്‍ 219 പഴയസര്‍വ്വെ നമ്പര്‍ 379/c,വീസ്തീര്‍ണം 140.30.00ഹെക്ടര്‍(346.54 എക്കര്‍) വരുന്ന ഇരൂമ്പുന്നിക്കര,കോയിക്കാവ്, തുമരംപാറ,എലിവാലിക്കര ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ഹില്‍മെന്റ് സെറ്റില്‍മെന്റാണെന്നാണ് ഇരു
    വകുപ്പുകളും പറയുന്നത്.എന്നാല്‍ അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയുടെ 2017 ലെ ഉത്തരവ് പ്രകാരം അടിസ്ഥാന നികുതി രജിട്രറ്ററില്‍, രേഖപ്പെടുത്തിയിട്ടുള്ള പുറമ്പോക്ക് ,സര്‍ക്കാര്‍ എന്നീ പേരുകള്‍ ഉള്‍പ്പെട്ട പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് പട്ടയം നല്കുന്നതിന് യാഥതൊരു നിയമ തടസവുമില്ലാതിരിക്കെയാണ് ഭരണഘടന വിരുദ്ധമായ ഹില്‍മെന്റ് സെറ്റില്‍മെന്റ് എന്ന പേരില്‍ കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി പട്ടയം നിഷേധിച്ചിരിക്കുന്നത് .പട്ടയം റവന്യുവകുപ്പ് നല്കാതിരുന്നത് മനുഷവകാശ ലംഘനമാണെന്നും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ലൂയിസ് പറഞ്ഞു.