എരുമേലിയില്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
എരുമേലി: എരുമേലിയില്‍ കൃഷിയും കാര്‍ഷിക വിളകളും നശിപ്പിച്ചിരുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. എരുമേലി കരീക്കുന്നേല്‍ ബാബു പാട്ടത്തിന് എടുത്ത പുരയിടത്തിലെ കൃഷി നശിപ്പിക്കുന്നതിന് ഇടയാണ് ഇന്ന് പുലര്‍ച്ചെ കാട്ടുപന്നിയെ വെടി വെച്ചു കൊന്നത്. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സമീപമാണ് വിളകള്‍ നശിപ്പിച്ചിരുന്നത്. ഗ്രാമ പഞ്ചായത്തു പ്രസിഡന്റിന്റെ ഉത്തരവു പ്രകാരം അണു പന്നിയെ വെടിവെച്ചത്. തുടര്‍ന്ന് വനം വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പന്നിയെ മറവു ചെയ്യുകയും ചെയ്തു. വര്‍ഷങ്ങളായി നിലം പാട്ടത്തിനെടുത്തു വാഴ, കപ്പ തുടങ്ങിയ വിളകള്‍ കൃഷി ചെയ്തു വരുകയായിരുന്നു ബാബു. ബാബുവിന്റെ 1000 ത്തോളം കപ്പയും 500 ഓളം വാഴയും ആണ് പന്നി നശിപ്പിച്ചത്. പ്രദേശത്ത് 6 കര്‍ഷകര്‍ കൃഷി ചേയ്തു വരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ ആയി നിരന്തരം കാട്ടുപന്നികള്‍ പ്രദേശത്തെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു വന്നിരുന്നതിനാല്‍ ഇവര്‍ 6 പേരും കാര്‍ഷിക വൃത്തി ഉപേക്ഷിച്ചു. ഇപ്പോള്‍ ബാബുവും കൃഷി നിര്‍ത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്ന കാര്യത്തിൽ കൂടുതൽ നടപടി വേണമെന്ന് വാർഡംഗം നാസർ പനച്ചി പറഞ്ഞു .