Monday, May 6, 2024
NewsUncategorized

ആലപ്പുഴ പാണാവള്ളിയിലെ നിയമലംഘനങ്ങളുടെ കാപിക്കോ പൊളിച്ച് തുടങ്ങി

ആലപ്പുഴ ആലപ്പുഴ പാണാവള്ളിയില്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി നിര്‍മ്മിച്ച കാപിക്കോ കേരളാ റിസോട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കാപ്പിക്കോ റിസോര്‍ട്ടാണ് രാവിലെ മുതല്‍ ഇടിച്ച് നിരത്താന്‍ ആരംഭിച്ചത്. 200 കോടി ചെലവിട്ട് നിര്‍മ്മിച്ച ഈ റിസോട്ട്, നിര്‍മ്മാണം മുതല്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കെട്ടിപ്പടുത്തത്.                                                                                                                      ആലപ്പുഴ നെടിയംത്തുരുത്തില്‍ വേമ്പനാട്ടുകായലിന്റെ തീരത്തായിട്ടാണ് കാപ്പിക്കോ റിസോര്‍ട്ട് കെട്ടിപ്പൊക്കിയത്. ചില തദ്ദേശവാസികളില്‍ നിന്നും ചുളുവിലയ്ക്കാണ് ആദ്യകാലത്ത് സ്ഥലംവാങ്ങിയത്. പിന്നീട് റിസോട്ടിനായി അനധികൃതമായി സ്ഥലം കൈയേറി റിസോട്ട് നിര്‍മ്മാണം ആരംഭിച്ചു. ഇതിനിടെ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ഊന്ന് വലകളും മറ്റും നശിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആറോളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിസോട്ടിനെ സമീപിച്ചെങ്കിലും പണം നല്‍കാന്‍ റിസോട്ട് അധികൃതര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ 2007 ല്‍ മുനിസിപ്പ് കോടതിയെ സമീപിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ കെട്ടിടം പൊളിച്ചു കളയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2020 ല്‍ ഈ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. കാപിക്കോ റിസോട്ടിന്റെ തെക്ക് ഭാഗത്തുള്ള വില്ലകളാണ് ആദ്യം പൊളിച്ച് തുടങ്ങിയത്. 1999 ലാണ് കാപിക്കോ റിസോട്ടിന്റെ പദ്ധതിയാരംഭിക്കുന്നത്.തീരദേശ പരിപാലന നിയമങ്ങള്‍, മാനേജ്‌മെന്റ് ചട്ടങ്ങള്‍, 2006 ലെ പരിസ്ഥിത ആഘാത നോട്ടിഫിക്കേഷന്‍ എന്നിവയെല്ലാം ലംഘിച്ച് കൊണ്ടായിരുന്നു റിസോട്ടിന്റെ നിര്‍മ്മാണം. പിന്നാലെ റിസോട്ടിന്റെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2013-ല്‍ ഹൈക്കോടതിയും 2020 ജനുവരിയില്‍ സുപ്രീംകോടതിയും നിയമലംഘനങ്ങളുടെ മുകളില്‍ പടുത്തിയര്‍ത്തിയ റിസോട്ട് പൊളിച്ച് മാറ്റണമെന്ന് ഉത്തരവിട്ടു.സുപ്രീംകോടതി ഉത്തരവിന് പിന്നാലെ കൊവിഡ് സാഹചര്യം രൂക്ഷമായതോടെ പൊളിക്കല്‍ നടപടികള്‍ വീണ്ടും നീണ്ടുപോയി. ഒടുവില്‍ കഴിഞ്ഞ മാസം ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ വിഷയത്തില്‍ ഇടപെട്ടതോടെയാണ് റിസോട്ട് പൊളിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചത്.ഉദ്യോഗസ്ഥരുമായി നേരിട്ട് റിസോര്‍ട്ടിലെത്തിയ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ റിസോട്ട് കൈയേറിയ 2.9 ഹെക്ടര്‍ ഭൂമി തിരിച്ചു പിടിച്ചതോടെയാണ് കാര്യങ്ങള്‍ക്ക് നടപടിയുണ്ടായത്. കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ചിലവ് അടക്കം ആക്ഷന്‍ പ്ലാന്‍ റിസോര്‍ട്ട് അധികൃതര്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി.കെട്ടിടം പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ റിസോട്ടിന്‍െ ജീവനക്കാര്‍ ചോദ്യം ചെയ്തു. അനുമതിയില്ലാതെ റിസോര്‍ട്ടില്‍ കയറിയെന്നാരോപിച്ചായിരുന്നു റിസോട്ട് ജീവനക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞത്. മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായും പരാതിയുയര്‍ന്നു.പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്. ജില്ലാ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജയാണ് പൊളിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.