Friday, May 3, 2024
keralaNews

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിര്‍മ്മാണത്തിന് വേണ്ടി ശേഖരിച്ച് ഉപയോഗിക്കും :തിരുവനന്തപുരം മേയര്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിര്‍മ്മാണത്തിന് വേണ്ടി ശേഖരിച്ച് ഉപയോഗിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഇതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ച് ശുചീകരണ വേളയില്‍ തന്നെ ശേഖരിക്കും. കല്ല് അനധികൃതമായി ശേഖരിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും പൊങ്കാലയോടനുബന്ധിച്ച് കൂടുതല്‍ ശുചിമുറികള്‍ സജ്ജമാക്കുമെന്നും മേയര്‍ പറഞ്ഞു. പൊങ്കാലയ്‌ക്കെത്തിച്ച മണ്‍പാത്രങ്ങളിലെ മായം പരിശോധിക്കാന്‍ സാമ്പിളുകള്‍ പരിശോധനക്കയച്ചതായി മേയര്‍ ആര്യ രാജേന്ദ്രന്‍. പാപ്പനംകോട് എന്‍ഐഐഎസ്റ്റിയിലാണ് പരിശോധന. പ്രാഥമിക പരിശോധനയില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും മേയര്‍ അറിയിച്ചു.
അതേസമയം, ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 300 സേനാ അംഗങ്ങളേയാണ് അന്ഗിരക്ഷാ വകുപ്പ് സുരക്ഷാ ചുമതലയ്ക്കായി വിന്യസിക്കുന്നത്. പ്രത്യേക മെഡിക്കല്‍ സംഘത്തെ ആരോഗ്യവകുപ്പ് ഒരുക്കും. നാല് പ്രത്യേക ട്രെയിനുകളുമായാണ് റെയില്‍വേയുടെ സജ്ജീകരണം.ചുട്ടുപൊള്ളുന്ന വേനലില്‍ തീപിടിത്ത സാധ്യത മുന്നില്‍ കണ്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് അഗ്‌നിരക്ഷാ സേന ഒരുക്കുന്നത്. ആറ്റുകാല്‍ ദേവീക്ഷേത്രം, തന്പാനൂര്‍, കിള്ളിപ്പാലം, അട്ടക്കുള്ളങ്ങര, സിറ്റി ഔട്ടര്‍ എന്നിങ്ങനെ അഞ്ചായി തിരിച്ച് പ്രവര്‍ത്തനം. വനിതകള്‍ ഉള്‍പ്പെടെ 130 സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ അണിനിരക്കും. പൊങ്കാലസമയത്ത് പ്രദേശങ്ങളിലെ പെട്രോള്‍ പമ്പ്, ഗ്യാസ് ഗോഡൗണ്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവക്കണമെന്നാണ് നിര്‍ദേശം.ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് സമീപം പൊങ്കാലയിടുന്‌പോള്‍ വേണ്ടത്ര അകലം പാലിക്കണമെന്നാണ് കെസ്ഇബിയുടെ അഭ്യര്‍ത്ഥന. പൊങ്കാല ദിവസത്തില്‍ 35 ആംബുലന്‍സ് ഉള്‍പ്പെടെയുള്ള 10 മെഡിക്കല്‍ ടീമുകളെയാണ് ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തുക. ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, എന്നിവരുടെ സംഘമുണ്ടാകും. എറണാകുളത്ത് നിന്നും നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും പ്രത്യേക ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും. 12 ട്രെയിനുകള്‍ക്ക് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ പ്രത്യേക സ്റ്റോപ്പും പൊങ്കാലദിനം അനുവദിച്ചു. നാല് ട്രെയിനുകള്‍ക്കായി 14 അധിക കോച്ചും ദക്ഷണ റെയില്‍വേ ഒരുക്കിയിട്ടുണ്ട്