Friday, April 26, 2024
indiaNews

ആംബുലന്‍സ് ലഭിച്ചില്ല ; കൊറോണ ബാധിച്ച് മരിച്ച വ്യദ്ധയുടെ മൃതദേഹം കൊണ്ടുപോയത് ഉന്തുവണ്ടിയില്‍

 

മരിച്ച് 12 മണിക്കൂറോളം കാത്തുനിന്നിട്ടും ആംബുലന്‍സ് ലഭിക്കാത്തതിനാല്‍, കൊറോണ ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോയത് നഗരസഭയുടെ മാലിന്യം നീക്കംചെയ്യുന്ന ഉന്തുവണ്ടിയില്‍. ശനിയാഴ്ച തേനിയിലാണ് സംഭവം നടന്നത്. തേനി കമ്പം ഗൂഢല്ലൂര്‍ അഴകുപിള്ളൈ തെരുവില്‍ താമസിക്കുന്ന 75കാരിയാണ് ശനിയാഴ്ച രാവിലെ ഗൂഢല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മരിച്ചത്.
ആശുപത്രി അധികൃതര്‍ മരണവിവരം ജില്ല ഭരണകൂടത്തെയും ആരോഗ്യ വകുപ്പ് അധികൃതരെയും അറിയിച്ച് 12 മണിക്കൂര്‍ കഴിഞ്ഞിട്ടും ആംബുലന്‍സ് എത്തിയില്ല. തുടര്‍ന്നാണ് മരിച്ച സ്ത്രീയുടെ മകന്‍ തന്നെ നഗരസഭയുടെ ഉന്തുവണ്ടിയില്‍ മൃതദേഹം കയറ്റിക്കൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം അറിഞ്ഞത്.

കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തയാറാവാത്തതാണ് ഇതിന് കാരണമായത്. കൊറോണ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ മൃതദേഹം കൊണ്ടുപോയി സംസ്‌കരിച്ചത് വിവാദമായിട്ടുണ്ട്.

Leave a Reply