Saturday, May 4, 2024
keralaNews

അയര്‍ക്കുന്നത്ത് ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോട്ടയം :അയര്‍ക്കുന്നത്ത് ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയര്‍ക്കുന്നം അമയന്നൂര്‍ പതിക്കല്‍ വീട്ടില്‍ സുധീഷ് (40), ഭാര്യ ടിന്റു (34) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുധീഷിനെ തൂങ്ങി മരിച്ച നിലയിലും ടിന്റുവിനെ കട്ടിലിന് അടിയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുധീഷ് തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.സുധീഷ് ഇരു കൈകളിലെയും ഞരമ്പുകള്‍ മുറിച്ചിരുന്നു. ഇതിനാല്‍ മുറിയില്‍ രക്തം പരന്നൊഴുകി. ടിന്റുവിന്റെ മൃതദേഹം കട്ടിലിനടിയിലേക്ക് നീക്കിയിട്ട് പുതപ്പുകൊണ്ട് മൂടിയ നിലയിലായിരുന്നു. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. രണ്ടുമാസം മുന്‍പാണ് സുധീഷ് വിദേശത്തുനിന്ന് എത്തിയത്.ഭാര്യയെയും മകനെയും കൂടെ കൊണ്ടുപോകാന്‍ പേപ്പറുകള്‍ ശരിയാക്കാനായി കഴിഞ്ഞ ദിവസം ടിന്റുവും സുധീഷും തിരുവനന്തപുരത്ത് പോയിരുന്നു. മകനെ സമീപത്തെ ബന്ധുവീട്ടില്‍ ആക്കിയാണ് ഇരുവരും പോയത്. എപ്പോഴാണ് ഇവര്‍ തിരിച്ചെത്തിയത് എന്ന് ബന്ധുക്കള്‍ക്ക് അറിവില്ല. ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം അയര്‍ക്കുന്നത്ത് എത്തി.