Sunday, May 5, 2024
keralaNews

അമ്പലമുക്ക് കൊലക്കേസ് :പൊലീസിനെ കബളിപ്പിച്ച് പ്രതി രാജേന്ദ്രന്‍

തിരുവനന്തപുരം :അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പനശാലയിലെ ജീവനക്കാരി വിനീത വിജയനെ (38) കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെ കബളിപ്പിച്ച് പ്രതി രാജേന്ദ്രന്‍. കുളത്തില്‍ നടത്തിയ തിരച്ചിലില്‍ ആയുധം കണ്ടെത്തിയില്ല. വിനീതയെ കൊലപ്പെടുത്താനുപയോഗിച്ച ആയുധം കുളത്തില്‍ ഉപേക്ഷിച്ചെന്നായിരുന്നു രാജേന്ദ്രന്റെ മൊഴി. തിരച്ചിലില്‍ കുളത്തില്‍നിന്ന് പ്രതിയുടെ വസ്ത്രം കണ്ടെത്തി.കഴിഞ്ഞ ഞായറാഴ്ചയാണ് വിനീത അമ്പലമുക്ക്കുറവന്‍കോണം റോഡിലെ ടാബ്സ് ഗ്രീന്‍ടെക് എന്ന സ്ഥാപനത്തില്‍ കുത്തേറ്റു മരിച്ചത്. ചെടിച്ചട്ടി വില്‍ക്കുന്ന സ്ഥലത്തു നില്‍ക്കുമ്പോള്‍ രാജേന്ദ്രന്‍ വിനീതയുടെ 4 പവന്റെ മാല പിടിച്ചു പറിക്കാന്‍ ശ്രമിച്ചു. വിനീത എതിര്‍ത്തപ്പോള്‍ കത്തി കൊണ്ടു കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.