Friday, May 17, 2024
keralaNewsUncategorized

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 40 വര്‍ഷം കഠിന തടവ്

കൊച്ചി: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജിയുടേതാണ് വിധി.

2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചാവക്കാട് സ്വദേശ് സെയ്ദ് മുഹമ്മദാണ് അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചത്.

സെയ്ദ് മുഹമ്മദ് അഞ്ച് വയസ്സുകാരിയെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. കൂട്ടുകാര്‍ക്കപ്പം സമീപമുള്ള വീട്ടില്‍ കളിക്കാനെത്തിയതായിരുന്നു കുട്ടി. പീഡനത്തിന് ശേഷം സുനാമി കോളനിയിലുള്ള വീട്ടിലും വീടിന്റെ ടെറസിലും വെച്ച് സെയ്ദ് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പീഡനത്തിനിരയായ കുട്ടി ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തുവരുന്നത്. പിന്നാലെ കുടുംബം പോലീസില്‍ പരാതി നല്‍കി.

കേസില്‍ 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചു.

രേഖകള്‍ പരിശോധിച്ച കോടതി സെയ്ദ് കുറ്റക്കാരനെന്ന് സ്ഥിരീകരിക്കുകയായിരുന്നു.