Saturday, April 20, 2024
keralaNews

മാളികപ്പുറത്തിന് സമീപം വെടിമരുന്നിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിരുന്ന കരാര്‍ തൊഴിലാളി മരിച്ചു.

കോട്ടയം: ശബരിമല മാളികപ്പുറത്തിന് സമീപം വെടിമരുന്നിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിരുന്ന കരാര്‍ തൊഴിലാളി മരിച്ചു.ചെറിയനാട് തോന്നയ്ക്കാട് ആറ്റുവടശ്ശേരി ഏ.അര്‍ ജയകുമാര്‍ (47) ആണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 5 ഓടെ മാളികപ്പുറത്തിനു സമീപം വെടിക്കെട്ടു പുരയില്‍ കതിനയില്‍ വെടിമരുന്നു നിറക്കുന്നതിനിടെ തീ പടര്‍ന്നാണ് പൊളളലേറ്റത്.
60 ശതമാത്തിലേറെ പൊള്ളലേറ്റ ഇദ്ദേഹത്തെ ശബരിമലയില്‍ നിന്ന് ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം 20 ശതമാനത്തിലേറെ പൊള്ളലേറ്റ ചെങ്ങന്നൂര്‍ കരയ്കാട് പാലക്കുന്ന് മോടിയില്‍ അമല്‍ (28), 40 ശതമാനത്തിലേറെ പൊള്ളലേറ്റ പാലക്കുന്ന് രജീഷ് (35) എന്നിവരും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യുണിറ്റിലെ ഐ സി യു വില്‍ പ്രവേശിപ്പിച്ചിരുന്ന ജയകുമാര്‍ ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അന്തരിച്ചത്.ഗള്‍ഫില്‍ നിന്നും മടങ്ങിയ ശേഷം ശബരിമലയിലെ വെടിക്കെട്ടു കരാറുകാരന്റെ തൊഴിലാളിയായി കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. ഭാര്യ അമ്പിളി.ഏക മകന്‍ ആദിത്യന്‍.