Friday, May 10, 2024
Newsworld

യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; റഷ്യയുടെ 4 വിമാനങ്ങള്‍ കത്തിനശിച്ചു

റഷ്യ: റഷ്യക്ക് നേരെ കനത്ത വ്യോമക്രമണം നടത്തി യുക്രൈന്‍. വടക്ക് പടിഞ്ഞാറന്‍ നഗരമായ സ്‌കോഫ് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം. വിമാനത്താവളത്തില്‍ ഉഗ്രസ്‌ഫോടനവും തീപിടുത്തവും റിപ്പോര്‍ട്ട് ചെയ്തു. നാല് വിമാനങ്ങള്‍ കത്തി നശിച്ചു.ഡ്രോണ്‍ ആക്രമണം തടഞ്ഞതായി അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റഷ്യയുടെ അവകാശവാദം. സൈന്യം ആക്രമണം ചെറുക്കുകയാണെന്ന് പ്രാദേശിക ഗവര്‍ണറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.യുക്രൈയ്‌നില്‍ നിന്ന് 600 കിലോമീറ്ററിലധികം അകലെയാണ് സ്‌കോവ് വിമാനത്താവളമുള്ളത്. അടുത്ത ആഴ്ചകളില്‍ റഷ്യയ്ക്കുള്ളിലെ പ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനായി സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളുടെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സ്‌കോവ് വിമാനത്താവളത്തില്‍ നടക്കുന്ന ഡ്രോണ്‍ ആക്രമണം പ്രതിരോധ മന്ത്രാലയം പ്രതിരോധിക്കുകയാണെന്ന് റീജിയണല്‍ ഗവര്‍ണര്‍ മിഖായേല്‍ വെഡെര്‍നിക്കോവ് ടെലിഗ്രാമില്‍ പറഞ്ഞു. സ്ഫോടനത്തിന്റെ ശബ്ദത്തിന്റേയും വലിയ തീപിടിത്തത്തിന്റേയും വിഡിയോ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.ആക്രമണത്തേക്കുറിച്ച് റഷ്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിമാനത്താവളത്തില്‍ നാല് ഇല്യൂഷിന്‍ 76 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.