തെന്നിന്ത്യയുടെ നാദവിസ്മയം എസ് ജാനകി 85ന്റെ നിറവില്‍
ഹൈദരാബാദ്: തിരക്കുകളില്‍ നിന്ന് സ്വയം പിന്‍വാങ്ങിയ തെന്നിന്ത്യയുടെ നാദവിസ്മയം എസ് ജാനകി 85ന്റെ നിറവില്‍. സംഗീത പ്രേമികള്‍ക്ക് ജാനകിയുടെ പാട്ട് കേള്‍ക്കാത്ത ഒരു ദിവസം പോലുമില്ല. എസ് ജാനകിയെന്ന പേരില്ലാതെ ഇന്ത്യന്‍ സിനിമാസംഗീത ചരിത്രം പൂര്‍ണമാകില്ല. 18 ഓളം ഭാഷകളില്‍ പാടിയ ജാനകി, ഓരോ ദേശക്കാര്‍ക്കും സ്വന്തം നാട്ടുകാരി. ആന്ധ്രയിലെ ഗുണ്ടൂരില്‍ ജനിച്ച എസ് ജാനകി സംഗീതത്തിന്റെ കൊടുമുടികളേറിയത് ശാസ്ത്രീയ പഠനത്തിന്റെ പിന്‍ബലമില്ലാതെ. ദൈവത്തിന്റെ കൈതൊട്ട കുട്ടിയെന്ന് പറഞ്ഞ് വാദ്യാര്‍ തിരിച്ചയച്ച കുഞ്ഞുജാനകി, പിന്നീട് ഇന്ത്യന്‍ സംഗീതത്തിന്റെ മുഖമായി.വിധിയിന്‍ വിളയാട്ടെന്ന തമിഴ് ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം നടത്തുമ്പോള്‍ 19 വയസ്. ചുരുങ്ങിയ സമയം കൊണ്ട് സംഗീതലോകത്തെ പുത്തന്‍ താരോദയമായി മാറിയ ജാനകിയെ മലയാളത്തിലേക്ക് ക്ഷണിച്ചത് എംഎസ് ബാബുരാജും പി ഭാസ്‌കരനും. പിന്നീടുള്ളത് ചരിത്രം. നിത്യഹരിതഗാനങ്ങളുടെ വസന്തം തീര്‍ത്ത ക്ലാസിക് കൂട്ടുകെട്ട്. വിരഹം , ഭക്തി, പ്രണയം, വാത്സല്യം, കുട്ടിത്തം. ജാനകിക്ക് വഴങ്ങാത്ത ഭാവങ്ങളുണ്ടായിരുന്നില്ല. മൗനം പോലും മധുരമാക്കിയ ശബ്ദം മുന്‍ഗാമികളെയും പിന്‍ഗാമികളെയും ഒരു പോലെ വിസ്മയിപ്പിച്ചു ജാനകിയുടെ നാദപ്രപഞ്ചം. പ്രായം തൊടാത്ത നാദത്തെ പുതിയ തലമുറയും ആഘോഷിച്ചു സ്വരം നന്നാകുമ്പോള്‍ പാട്ടുനിര്‍ത്താനുളള തീരുമാനം ധൈര്യത്തോടെ പ്രഖ്യാപിച്ചത് 78ആം വയസ്സില്‍. നാല് ദേശീയ അവാര്‍ഡുകളും 41 സംസ്ഥാന ചലച്ചിത്ര ബഹുമതികളും നേടിയ ജാനകി , ഏറെ വൈകിയെത്തിയ പദ്മഭൂഷണ്‍ നിരസിച്ചുകൊണ്ട് പറഞ്ഞു. ബഹുമതികള്‍ എന്നെ പ്രലോഭിപ്പിച്ചിട്ടില്ല. അല്ലെങ്കിലും ജനമനസ്സുകളിലെ നാദ ദേവതക്ക് അവാര്‍ഡുകള്‍ ഇനിയെന്തിന് ഏറെ. ഹൈദരാബാദില്‍ വിശ്രമജീവിതത്തിലാണ് പ്രിയ ഗായിക.