Saturday, May 4, 2024
keralaNewspolitics

കെല്‍ട്രോണിനെ തകര്‍ക്കാനുള്ള നീക്കമാണ് പ്രതിപക്ഷത്തിന്റെത് : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : എഐ ക്യാമറ പദ്ധതിയില്‍ വിവാദം ഉയര്‍ത്തി പുകമറ സൃഷ്ടിച്ച് കെല്‍ട്രോണിനെ തകര്‍ക്കാനുള്ള നീക്കമാണ് പ്രതിപക്ഷത്തിന്റെതെന്നും – നയാപൈസയുടെ അഴിമതിയുണ്ടായിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. 100 കോടിയുടെ അഴിമതിയെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നത്. 132 കോടിയുടെ അഴിമതിയെന്നാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. പ്രതിപക്ഷ നേതൃത്വത്തിന് വേണ്ടി കോണ്‍ഗ്രസില്‍ വടംവലിയാണ്.                                                                                           ആദ്യം അഴിമതി വിവരത്തില്‍ കോണ്‍ഗ്രസ് യോജിപ്പ് ഉണ്ടാക്കട്ടേയെന്നും ഗോവിന്ദന്‍ പറഞ്ഞു. ക്യാമറ വിവാദത്തില്‍ ഉയരുന്ന ഒരു ആരോപണത്തിലും കഴമ്പില്ലെന്നും എംവി ഗോവിന്ദന്‍ ആവര്‍ത്തിച്ചു കരാറിന്റെ ഒരു ഭാഗം മാത്രമാണ് പ്രതിപക്ഷം കാണിക്കുന്നത്. കരാറിന്റെ രണ്ടാംഭാഗം വായിച്ചാല്‍ കാര്യം വ്യക്തമാകും. യുഡിഎഫും മാധ്യമങ്ങളും സേഫ് കേരള പദ്ധതി മുന്‍നിര്‍ത്തി വ്യാപക പ്രചാരവേല നടത്തുകയാണ്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടികളുണ്ടായത്.                                                                                  ഉപകരാര്‍ വ്യവസ്ഥ കെല്‍ട്രോണിന്റെ ടെണ്ടര്‍ രേഖയിലുണ്ട്. മോട്ടോര്‍ വാഹന നിയമം നടപ്പാക്കാന്‍ സുപ്രീം കോടതി നര്‍ദ്ദേശിച്ചത് അനുസരിച്ചാണ് പദ്ധതി തയ്യാക്കിയത്. കെല്‍ട്രോണ്‍ ഡിപിആര്‍ തയ്യാറാക്കി. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടികളുണ്ടായത്. ഉപകരാര്‍ വ്യവസ്ഥ കെല്‍ട്രോണിന്റെ ടെണ്ടര്‍ രേഖയിലുണ്ട്. 232.25 കോടിയുടെ ഭരണാനുമതിയാണ് നല്‍കിയത്. 5 വര്‍ഷത്തെ മെയിന്റനന്‍സിന് 56.24 കോടി , ജിഎസ്ടി 35.76 കോടി. ഉടമസ്ഥാവകാശം മോട്ടോര്‍ വാഹന വകുപ്പിനാണ്. ആവശ്യമായ സോഫ്‌റ്റ്വെയര്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്.                                                                                                   സംസ്ഥാനത്താകെ 726 ക്യാമറകള്‍ സ്ഥാപിച്ചു. കുറ്റമറ്റ സേവനമാണ് കെല്‍ട്രോണില്‍ നിന്നുമുള്ളത്. ഡാ സുരക്ഷ കെല്‍ട്രോണിന്റെ ചുമതല. കെല്‍ട്രോണിനെ അനാവശ്യ വിവാദത്തിലേത്ത് വലിച്ചിഴക്കുന്നു. ഡാറ്റാ സുരക്ഷ കെല്‍ട്രോണിന്റെ ചുമതലയെന്നും ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ ക്ഷുഭിതനായ എംവി ഗോവിന്ദന്‍, മുഖ്യമന്ത്രിക്കെതിരെ പറയുന്നതെല്ലാം ശുദ്ധ അസംബന്ധമാണെന്നും ആവര്‍ത്തിച്ചു.