Tuesday, May 14, 2024
indiaNews

രേഖയില്ലാത്ത പണം കണ്ടെത്തി എന്ന് ആദായ നികുതി വകുപ്പ്

ബോളിവുഡ് നടി തപ്‌സി പന്നു അനധികൃതമായി 5 കോടി രൂപ കൈപ്പറ്റിയതിന്റെ രേഖ കണ്ടെത്തിയെന്നും 300 കോടിയുടെ ഇടപാടിലെ പൊരുത്തക്കേടു വിശദീകരിക്കാന്‍ സംവിധായകന്‍ അനുരാഗ് കശ്യപിനും പങ്കാളികള്‍ക്കും കഴിഞ്ഞില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. തപ്‌സിയും അനുരാഗുമായി ബന്ധപ്പെട്ട 7 ബാങ്ക് അക്കൗണ്ടുകളുടെ പ്രവര്‍ത്തനം തല്‍ക്കാലം നിയന്ത്രിച്ചതായും ഇരുവരും ഒരുമിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചതായും വ്യക്തമാക്കി.ഇവരെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവ പിടിച്ചെടുത്തു. ഇവര്‍ക്കു പുറമേ, അനുരാഗിന്റെ നേതൃത്വത്തില്‍ നേരത്തേ പ്രവര്‍ത്തിച്ചിരുന്ന ഫാന്റം ഫിലിംസ് നിര്‍മാണക്കമ്പനിയിലെ പങ്കാളികളുടെ വീടുകളിലും റെയ്ഡ് തുടര്‍ന്നു.അതിനിടെ, നികുതി വകുപ്പ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയെ ഉപയോഗിച്ച് വിമര്‍ശകരെ വേട്ടയാടുകയാണു കേന്ദ്രസര്‍ക്കാരെന്നു രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കര്‍ഷക സമരത്തെ പിന്തുണച്ചതിന്റെപേരിലാണു തപ്സിക്കും മറ്റുമെതിരെയുള്ള നടപടികളെന്നും വിമര്‍ശിച്ചു.