എരുമേലിയില്‍ ക്വാറന്റേൻ കേന്ദ്രത്തിലേക്കുള്ള ആഹാരം വാഹനത്തിൽ കയറ്റുന്നതിനിടെ ഹോട്ടൽ ഉടമക്കെതിരെ പോലീസ് കേസെടുത്തതായി പരാതി .
സാമൂഹിക അകലം പാലിച്ചില്ലെന്ന് പോലീസ്.
എരുമേലി ഗ്രാമ പഞ്ചായത്തിന്റെ ക്വാറന്റേൻ കേന്ദ്രത്തിലേക്കുളള ആഹാരം വാഹനത്തിൽ കയറ്റുന്നതിനിടെ ഹോട്ടൽ ഉടമക്കെതിരെ പോലീസ് കേസെടുത്തതായി പരാതി.എരുമേലി കെഎസ്ആർടിസിക്ക്
സമീപം പ്രവർത്തിക്കുന്ന രാജാഹോട്ടൽ ഉടമയാണ് എരുമേലി പോലീസ്
സമീപം പ്രവർത്തിക്കുന്ന രാജാഹോട്ടൽ ഉടമയാണ് എരുമേലി പോലീസ്
സ്റ്റേഷനിലെ എസ് എച്ച് ഒ ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് വിവിധ ഉന്നത അധികാരികൾക്കും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞമാസം ആറാം തീയതിയായിരുന്നു സംഭവം.എരുമേലി സി എഫ് എൽ ടി സി യിലെ 85 കോവിഡ് ബാധിതർക്കും , മറ്റുമായി പാകം ചെയ്ത ഭക്ഷണം രണ്ട് പേർ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് സാമൂഹിക അകലം പാലിച്ചില്ലെന്ന കാരണം പറഞ്ഞ് എരുമേലി പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ എ. ഫിറോസ് കേസെടുക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
കോവിഡുമായി ബന്ധപ്പെട്ട് എരുമേലിയിൽ ക്വാറന്റേൻ കേന്ദ്രം തുടങ്ങിയത് മുതൽ പഞ്ചായത്തിന്റെ നിർദ്ദേശാനുസരണമാണ് ആഹാരം കൊണ്ടു പോകുന്നതെന്ന് പറഞ്ഞിട്ടും പോലീസ് കേട്ടില്ലെന്നും പരാതിയിൽ പറയുന്നു .
എന്നാൽ സംഭവത്തിന് ശേഷം ദിവസങ്ങൾ കഴിഞ്ഞ് 12/5 ൽ 292/ 21 പ്രകാരം കേസെടുത്ത വിവരം പിന്നീടാണ് അറിഞ്ഞതെന്നും ഹോട്ടൽ ഉടമ പറഞ്ഞു . എസ് എച്ച് ഒ കള്ളക്കേസ് എടുക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
എസ് എച്ച് ഒ ക്കെതിരെ മുഖ്യമന്ത്രി , മനുഷ്യാവകാശ കമ്മീഷൻ,
ജില്ല പോലീസ് പരാതി സെൽ, കളക്ടർ , ജില്ലാ പോലീസ് സൂപ്രണ്ട് അടക്കം പരാതി നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. എന്നാൽ കോവിഡ് മഹാമാരി രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക് ഡൗൺ പ്രോട്ടോക്കോൾ ലംഘിച്ച് ഹോട്ടലിന് മുന്നിൽ ആളുകൾ കൂട്ടം കൂടി നിന്നതിനാണ് ഉടമക്കെതിരെ കേസെടുത്തതെന്നും എരുമേലി പോലീസ് എസ് എച്ച് ഒ . എ. ഫിറോസ് പറഞ്ഞു .