Friday, May 10, 2024
Newsworld

ട്രംപുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ മെലാനിയ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

 

വിഖ്യാതമായ തെരഞ്ഞെടുപ്പിനൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തോല്‍വി സമ്മതിച്ചിരിക്കുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനോട് വന്‍ പരാജയമാണ് ട്രംപ് ഏറ്റുവാങ്ങിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിയേക്കാള്‍ കനത്ത നഷ്ടമാണ് ട്രംപിന്റെ ജീവിതത്തിലുണ്ടാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. വൈറ്റ് ഹൌസിന്റെ പടിയിറങ്ങുമ്പോള്‍ ട്രംപിന്റെ കൈപിടിക്കാന്‍ ഭാര്യ മെലാനിയ ഉണ്ടാകുമോയെന്നാണ് ഇപ്പോഴത്തെ സംസാരവിഷയം.

വൈറ്റ് ഹൌസ് വിടുന്നതിന് മുമ്പ് തന്നെ ട്രംപുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ മെലാനിയ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ടാബ്ലോയിഡ് ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രംപുമായുള്ള 15 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ മെലാനിയ കാത്തിരിക്കുകായണെന്ന് ഡെയ്ലി മെയില്‍ പറയുന്നു. ട്രംപിന്റെ മുന്‍ സഹായി ഒമറോസ മണിഗോള്‍ട്ട് ന്യൂമാന്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്, ‘ട്രംപ് ഓഫീസില്‍ നിന്ന് പുറത്തുപോകുന്നതിനായി ഓരോ മിനിറ്റും എണ്ണി കാത്തിരിക്കുകയാണ് മെലാനിയ. അതുകഴിഞ്ഞാല്‍ അവര്‍ക്ക് വിവാഹമോചനം നേടാം’- ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ ഒമറോസ പറയുന്നു. അവരുടെ ബന്ധത്തെ ‘ഇടപാട് വിവാഹം’ എന്ന് വിളിക്കുന്ന റിപ്പോര്‍ട്ടില്‍ ഇരുവര്‍ക്കുമിടയില്‍ ഇപ്പോള്‍ ഒന്നും ശരിയല്ലെന്ന് പറയുന്നു.ട്രംപില്‍നിന്ന് വിവാഹമോചനം നേടാന്‍ ഏറക്കാലമായി മെലാനിയ ആഗ്രഹിക്കുന്നു. എന്നാല്‍ അദ്ദേഹം അധികാരത്തില്‍ ഇരിക്കുമ്പോള്‍ അങ്ങനെ ചെയ്താല്‍ പ്രതികാര നടപടികളുണ്ടാകുമോയെന്ന ഭയം മെലാനിയയ്ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ട്രംപ് അധികാരം വിട്ടൊഴിയുന്നതിനായി മെലാനിയ കാത്തിരിക്കുന്നത്.

ഇരുവരും തമ്മിലുണ്ടായിരുന്നത് അഡ്ജസ്റ്റ്‌മെന്റ് ബന്ധമാണെന്ന് മുന്‍ ട്രംപ് സഹായി സ്റ്റെഫാനി വോള്‍ക്കോഫ് വെളിപ്പെടുത്തുന്നു. ‘വിവാഹാനന്തര കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു’ എന്നും ട്രംപിന്റെ മകന്‍ ബാരണിന് തുല്യവും ആനുപാതികവുമായ പങ്ക് ലഭിക്കണമെന്നാണ് വിവാഹനന്തര കരാറില്‍ പറഞ്ഞിരുന്നത്. ബാരണിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായശേഷമാണ് മെലാനിയ ന്യൂയോര്‍ക്കില്‍നിന്ന് വാഷിങ്ടണിലേക്കു വന്നത്.2005ലാണ് മെലാനിയ ട്രംപ് അന്ന് അമേരിക്കയിലെ അറിയപ്പെടുന്ന വ്യവസായിയായ ഡൊണാള്‍ഡ് ട്രംപിനെ വിവാഹം കഴിച്ചത്. 2006 ല്‍ ബാരണ്‍ ജനിച്ചു. 2001 മാര്‍ച്ച് മുതല്‍ മെലാനിയ അമേരിക്കന്‍ പൗരനാണ്. ട്രംപ് പ്രസിഡന്റായതോടെ ഇരുവരുടെയും ജീവിതത്തില്‍ താളപ്പിഴകളുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അടുക്കാനാകാത്തവിധം ഇരുവരും അകന്നു കഴിഞ്ഞതായും ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നു.