Monday, May 20, 2024
indiaNewsSports

ടി20: ഇന്ത്യ പരമ്പര തൂത്തുവാരി

ദില്ലി: ബംഗ്ലാദേശിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. അവസാന മത്സരത്തില്‍ 21 റണ്‍സിനാണ് ബംഗ്ലാദേശിനെ വീഴ്ത്തിയത്. ടി20യില്‍ ഇത് രണ്ടാം തവണയാണ് ഒരു മത്സരം പോലും തോല്‍ക്കാതെ ഇന്ത്യ പരമ്പര സ്വന്തമാക്കുന്നത്. 2019 ല്‍ വിന്‍ഡീസിനെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ നേട്ടം.

ടോസ് നേടിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി. സ്മൃതി മന്ഥാന (33), ഡി.ഹേമലത(37), ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍(30), റിച്ചാ ഘോഷ്(28) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനേ ബംഗ്ലാദേശ് വനിതകള്‍ക്ക് കഴിഞ്ഞുള്ളു.മൂന്ന് വിക്കറ്റ് നേടിയ രാധയാദവും രണ്ടു വിക്കറ്റ് നേടിയ മലയാളി താരം ആശ ശോഭനയും ചേര്‍ന്ന് ബംഗ്ലാദേശിനെ വരിഞ്ഞു മുറുക്കുകയായിരുന്നു.

ടൈറ്റസ് സാധുവിന് ഒരുവിക്കറ്റ് ലഭിച്ചു. 37 റണ്‍സ് നേടിയ റിതുമോനിയാണ് ബംഗ്ലാദേശ് നിരയിലെ ടോസ് സ്‌കോറര്‍. മലയാളി താരം സജന സജീവന് ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാനായില്ല. 10 വിക്കറ്റ് നേടിയ രാധയാദവാണ് പരമ്പരയിലെയും കളിയിലെയും താരം.