Tuesday, May 14, 2024
keralaNewsObituary

ആധാരം നല്‍കിയില്ല; ഓട്ടോ ഡ്രൈവര്‍ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി മരിച്ചു

കാഞ്ഞൂര്‍. പുരയിടത്തിന്റെ ആധാരം തിരികെ നല്‍കാഞ്ഞതിനെ തുടര്‍ന്ന് കരുമാലൂര്‍ കരുചിറ കുതിരവട്ടത്ത് ഷാജിയെ (55) സുഹൃത്തിന്റെ വീട്ടുമുറ്റത്തു തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞൂര്‍ പള്ളിക്കടവിനു സമീപം വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട സ്വദേശി തണ്ണിക്കോട് റിഷിലിന്റ വീട്ടുമുറ്റത്ത് രാവിലെ 9.30നാണ് സംഭവം. ഓട്ടോറിക്ഷയോടിച്ചു വീട്ടുമുറ്റത്തെത്തിയ ഷാജി ദേഹത്തു പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുവെന്നു പറയുന്നു. ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞു.            ഷാജി കുറച്ചുകാലം റിഷിലിന്റെ കാറിന്റെ ഡ്രൈവറായിരുന്നുവെന്നും ഈ സമയം ഷാജിയുടെ പുരയിടത്തിന്റെ ആധാരം റിഷില്‍ വാങ്ങിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

പിന്നീടു പല തവണ ചോദിച്ചിട്ടും ആധാരമോ പണമോ തിരികെ കിട്ടിയില്ലത്രേ.  പണം അടയ്ക്കാത്തതിനാല്‍ സ്ഥലം സ്വകാര്യ പണമിടപാടുകാര്‍ ജപ്തി ചെയ്തു. തുടര്‍ന്നു ഷാജിയും കുടുംബവും വാടകവീട്ടിലാണു താമസം. ഓട്ടോറിക്ഷയോടിച്ചായിരുന്നു ഉപജീവനം നടത്തിയിരുന്നത്. നേരത്തെ 25 വര്‍ഷം വിദേശത്തായിരുന്നു ഷാജി. കൂടുതല്‍ അന്വേഷണം നടത്തുന്നതായി പൊലീസ് പറഞ്ഞു. ഭാര്യ: ഷീബ. മക്കള്‍: ജിഷ്ണു, വിഷ്ണു.