Wednesday, May 15, 2024
Local NewsNewsObituary

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് വ്യാപാരി വീട്ടമ്മയെ മര്‍ദിച്ചത്

കറുകച്ചാല്‍: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചു വീട്ടമ്മയെ മര്‍ദിച്ച വ്യാപാരിയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഗിഫ്റ്റ് ഹൗസ് നടത്തുന്ന എം.പി.ജോയി (65) യെയാണ് എന്‍എസ്എസ് പടിയിലെ റബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 4.30നോടെ എന്‍എസ്എസ് പടിയിലെ റബര്‍ തോട്ടത്തില്‍ ഒരാളെ അബോധാവസ്ഥയില്‍ കണ്ട വിവരം നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴാണ് ജോയിയാണെന്ന് തിരിച്ചറിഞ്ഞത്.                                                                                                          ഇന്നലെ രാവിലെ 9.30നോടെ ജോയിയുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ നെടുംകുന്നം സ്വദേശി വീട്ടമ്മയെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ബസ് സ്റ്റാന്‍ഡില്‍ വച്ച് മുഖത്ത് അടിച്ചിരുന്നു. സംഭവം കണ്ട് ഓടിയെത്തിയവരോട് വീട്ടമ്മ തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി ജോയി പറഞ്ഞു. തുടര്‍ന്ന് പൊലീസ് എത്തി വിശദവിവരം തിരക്കിയപ്പോള്‍ വീട്ടമ്മ മൊബൈല്‍ ഫോണ്‍ കടയില്‍ വച്ച് മാറിപ്പോയ വിവരം അറിയുന്നത്. ണം നല്‍കുന്നതിനിടയില്‍ വീട്ടമ്മ തന്റെ മൊബൈല്‍ ഫോണ്‍ ജോയിയുടെ മേശപ്പുറത്ത് വയ്ക്കുകയും തിരക്കിനിടയില്‍ ഫോണ്‍ മാറി എടുക്കുകയുമായിരുന്നു. വീട്ടമ്മയുടെ ഫോണ്‍ ജോയിയുടെ മേശപ്പുറത്തു നിന്നും കണ്ടെത്തി. തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നു ജോയി പിന്നീട് സമ്മതിച്ചു. ഇതോടെ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കാതെ തിരികെപ്പോയി.സംഭവത്തെത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തില്‍ ജോയി വിഷം കഴിച്ചതാകാമെന്നാണു പൊലീസ് കരുതുന്നത്.