Tuesday, April 30, 2024
indiaNewsSports

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

മൊഹാലി: ശ്രീലങ്കയ്ക്കെതിരെ മൊഹാലിയിലെ ആദ്യ ടെസ്റ്റില്‍ കരിയറില്‍ തന്റെ രണ്ടാം സെഞ്ചുറി പൂര്‍ത്തിയാക്കി രവീന്ദ്ര ജഡേജ മൊഹാലിയില്‍                                ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിലായിരുന്നു ജഡേജയുടെ സഞ്ചുറി നേട്ടം. 102 റണ്‍സുമായി താരം പുരത്താവാതെ നില്‍ക്കുന്നുണ്ട്. ജഡേജയുടെ ബാറ്റിംഗ് കരുത്തില്‍ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 468 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. ജയന്ത് യാദവ് (2) അദ്ദേഹത്തിന് കൂട്ടുണ്ട്. ആര്‍ അശ്വിന്റെ (61) വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. നേരത്തെ റിഷഭ് പന്തിന്റെ 96 റണ്‍സാണ് ഇന്ത്യയെ ആദ്യദിനം മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹനുമാ വിഹാരി (58), വിരാട് കോലി (45) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ലസിത് എംബുല്‍ഡെനിയ ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. കരിയറിലെ        നൂറാം ടെസ്റ്റ് കളിച്ച കോലി ഒരു നാഴികക്കല്ലും മറികടന്നു. ടെസ്റ്റ് മത്സരങ്ങളില്‍ 8000 റണ്‍സ് സ്വന്തമാക്കിയിരിക്കുകയാണ് കോലി.

ടീമുകള്‍
ടീം ഇന്ത്യ: രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ജയന്ത് യാദവ്.                                                               ശ്രീലങ്ക: ദിമുത് കരുണാരത്‌നെ, ലാഹിരു തിരിമാനെ, പതും നിസ്സംഗ, ചരിത് അസലങ്ക, എയഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, നിരോഷന്‍ ഡിക്ക്വെല്ല, സുരംഗ ലക്മല്‍, വിശ്വ ഫെര്‍ണാണ്ടോ, ലസിത് എംബുല്‍ഡെനിയ, ലാഹിരു കുമാര.