Thursday, May 2, 2024
keralaNews

ശബരിമല ദര്‍ശനത്തിനായി 13 ലക്ഷം പേര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി ഇതുവരെ 13 ലക്ഷം പേര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍.ആദ്യ ദിനമായ ഇന്നലെ 4,986 പേരാണ് മല ചവിട്ടിയത്. 25,000 പേര്‍ ബുക്ക് ചെയ്തിരുന്നു. ബുക്കിംഗ് നടത്തിയ 20014 പേര്‍ ദര്‍ശനം നടത്തിയിലല്ല. എത്താത്തവര്‍ക്ക് 18ന് ശേഷം ദര്‍ശനം നത്താം. തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കൊറോണ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.കാലാവസ്ഥാ അനുകൂലമാകുന്നതോടെ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേരും. ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ പമ്പയില്‍ സ്നാനം ചെയ്യുന്നത് അപകടകരമായതിനാലാണ് നിലവില്‍ അനുവദിക്കാത്തത്. ശക്തമായ മഴയില്‍ തകര്‍ന്ന പമ്പയിലെ ഞുണങ്ങാര്‍ പാലം പുനര്‍നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കും. പ്രകൃതി ക്ഷോഭം മൂലം തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിട്ടുവെന്നും മന്ത്രി പറഞ്ഞു.മഴമൂലം തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം എത്രയും വേഗം പൂര്‍ത്തിയാക്കും. ജനങ്ങള്‍ ആശങ്കപ്പേടേണ്ട സാഹചര്യമില്ല. മതിയായ മുന്‍കരുതലുകള്‍ എടുത്ത് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാന്‍ കഴിയും. കൂടുതല്‍ ഭക്തര്‍ വന്നു തുടങ്ങുന്നതിന് അനുസരിച്ച് നിലവില്‍ ഉപയോഗിക്കുന്ന സ്വാമി അയ്യപ്പന്‍ റോഡിന് പുറമെ നീലിമല-അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത ശബരിമല പാത തുറന്നുകൊടുക്കുന്നത് പരിഗണിക്കും. ഇ ടോയ്ലെറ്റ്, ബയോ ടോയിലെറ്റ് സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കും,തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിനും കുടിക്കുന്നതിനും ആവശ്യമായ ശുദ്ധജലം സംഭരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.