Thursday, May 16, 2024
keralaNewspolitics

വിഷം നല്‍കി തന്നെ ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തലുമായി സോളാര്‍ കേസിലെ പ്രതി സരിത.എസ്.നായര്‍

കൊട്ടാരക്കര; വിഷം നല്‍കി തന്നെ ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തലുമായി സോളാര്‍ കേസിലെ പ്രതി സരിത.എസ്.നായര്‍. സരിത ഉള്‍പ്പെട്ട വാഹന മോഷണ കേസില്‍ മൊഴി നല്‍കാന്‍ കൊട്ടാരക്കരയില്‍ എത്തിയതായിരുന്നു അവര്‍. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമോ തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. വിഷം നാഡികളേയും ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നല്‍കിയത്. അതിജീവനത്തിന് ശേഷം ഇത് ചെയ്തത് ആരാണെന്ന് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. സരിതയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ ഹാജരാകാനാണ് ഇവര്‍ കൊട്ടാരക്കരയിലെത്തിയത്.

2015 ജൂലായ് 18-ന് രാത്രി 12-ന് എം.സി.റോഡില്‍ കരിക്കകത്തായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കകത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആക്രമിച്ചിരുന്നു. കാറിന്റെ ചില്ല് തകര്‍ക്കുകയും സരിതയേയും ഒപ്പമുണ്ടായിരുന്നവരേയും അസഭ്യം പറയുകയും അപമാനിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. സംഘര്‍ഷത്തിനിടെ കാര്‍ മുന്നോട്ടെടുത്തപ്പോള്‍ എതിര്‍ സംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയതിനാല്‍ സരിതയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും പേരിലും കേസെടുത്തിരുന്നു. രണ്ട് കേസുകളും കോടതിക്ക് പുറത്ത് തീര്‍പ്പില്‍ എത്തിയിരുന്നു. വാദി-പ്രതി ഭാഗങ്ങള്‍ കോടതിയില്‍ മൊഴി മാറ്റുകയും ചെയ്തു. കേസ് വിധി പറയാന്‍ 29ലേക്ക് മാറ്റിയിട്ടുണ്ട്.