Sunday, May 5, 2024
keralaNews

വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെയെന്ന് പൊലീസ്

വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെയെന്ന് പൊലീസ്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശി സതീഷിനെ കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിനു സമീപമുള്ള മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെട്ടിടത്തിലും തീയിട്ടത് ഇയാള്‍ തന്നെയാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്ക് മാനസിക വൈകല്യമുണ്ടെന്നും പൊലീസ് പറയുന്നു.ഇന്നലെ തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നു. ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിക്കുന്നുണ്ട്. ഇതിനു മുന്‍പും ഇയാള്‍ ചില കെട്ടിടങ്ങളില്‍ തീവച്ചിരുന്നു. ആ ദൃശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് പൊലീസ് സതീഷിലേക്കെത്തിയത്. സ്റ്റേഷനുള്ളില്‍ വച്ച് തന്നെ ഇയാള്‍ ബഹളം വച്ചിരുന്നു.വടകര താലൂക്ക് ഓഫീസിലെ തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്ന് കെകെ രമ എംഎല്‍എ. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെകെ രമ ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പോരെന്നും ഒരാഴ്ചക്കിടെ വടകരയിലെ രണ്ടു ഓഫിസുകളില്‍ തീപിടുത്തമുണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.ഇന്നലെ പുലര്‍ച്ചെയോടെയുണ്ടായ താലൂക്ക് ഓഫിസിലെ തീപിടുത്തത്തില്‍ 80 ശതമാനം ഫയലുകള്‍ കത്തിനശിച്ചിരുന്നു. മുമ്പ് ശുചിമുറിയില്‍ നടന്ന തീപിടുത്തത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഈ തീപിടുത്തത്തെ കുറിച്ച് നേരത്തെ അന്വേഷിച്ച് നടപടിയെടുത്തിരുന്നെങ്കില്‍ വലിയ തീപിടുത്തം ഉണ്ടാകുമായിരുന്നില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചതായി എസ്പി എ. ശ്രീനിവാസന്‍ അറിയിച്ചിരുന്നു.