Saturday, April 27, 2024
keralaNews

ലൗ ജിഹാദ് തടയാന്‍ യു പി മാതൃകയില്‍ നിയമം കൊണ്ടുവരുമെന്ന് കെ സുരേന്ദ്രന്‍

ലൗ ജിഹാദ് ഏറ്റവും ശക്തമായി നിലനില്‍ക്കുന്ന സംസ്ഥാനം കേരളമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലാണ് തീവ്രവാദ സംഘടനകള്‍ പ്രണയം നടിച്ച് വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്തി ആളുകളെ സിറിയയിലേക്ക് അയയ്ക്കുന്നത്. പ്രണയിച്ച് വിവാഹം കഴിക്കുന്നതിനോട് ആരും എതിരല്ലെന്നും എന്നാല്‍ വിവാഹം കഴിഞ്ഞ ദമ്പതികള്‍ എന്തിനാണ് സിറിയയിലേക്ക് പോകുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെയും സ്ഫോടക വസ്തുക്കള്‍ പിടിച്ചിരിക്കുകയാണ്. ശക്തമായ മുസ്ലീം തീവ്രവാദ സാന്നിദ്ധ്യമുളള സംസ്ഥാനമാണ് കേരളം. ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണ്. അത് കേരളത്തിലെ ക്രൈസ്തവ സഭകളടക്കം ശക്തമായി പറയുന്ന കാര്യമാണ്. ലൗ ജിഹാദ് തടയാന്‍ യു പി മാതൃകയില്‍ നിയമം കൊണ്ടുവരുമെന്നത് ബി ജെ പി പ്രകടനപത്രികയിലെ ശക്തമായ വാഗ്ദ്ധാനമാണ്. ലീഗ് ഇന്ത്യയെ വിഭജിച്ച പാര്‍ട്ടിയാണെന്നും അവരുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.അതേസമയം, കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുളള സമിതി ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്ന് കരട് പ്രകടന പത്രികയ്ക്ക് അന്തിമ രൂപം നല്‍കും. വിശ്വാസത്തെ വോട്ടാക്കിമാറ്റാനുളള നിര്‍ദേശങ്ങള്‍ക്കാണ് പ്രകടന പത്രികയില്‍ ബി ജെ പി ഊന്നല്‍ നല്‍കുന്നത്. യു ഡി എഫ് പ്രഖ്യാപിച്ചത് പോലെ അധികാരത്തിലെത്തിയാല്‍ ശബരിമലയ്ക്കായി നിയമ നിര്‍മ്മാണം കൊണ്ടുവരുമെന്നതാണ് പത്രികയിലെ മറ്റൊരു പ്രധാന വാഗ്ദാനം