Saturday, April 27, 2024
keralaNews

പ്രതിഷേധ മാര്‍ച്ചിനിടെ പുരുഷ പൊലീസുകാര്‍ കയ്യേറ്റം ചെയ്തുവെന്ന് രമ്യാ ഹരിദാസ്

പാര്‍ലമെന്റ് വളപ്പില്‍ സില്‍വര്‍ലൈനിനെതിരെ പ്രതിഷേധ മാര്‍ച്ചിനിടെ പുരുഷ പൊലീസുകാര്‍ കയ്യേറ്റം ചെയ്തുവെന്ന് രമ്യാ ഹരിദാസ് എം പി ആരോപിച്ചു. തന്നെയും പൊലീസുകാര്‍ മര്‍ദിച്ചു,  മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും കയ്യേറ്റ ശ്രമം ഉണ്ടായി. മര്‍ദ്ദനം എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. വിശദാംശങ്ങള്‍ എഴുതിനല്‍കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി. യുഡിഎഫ് എംപിമാരോട് ചേംബറില്‍വന്നു കാണാനും സ്പീക്കര്‍ നിര്‍ദേശം നല്‍കി.മാര്‍ച്ച് നടത്തിയ എംപിമാരെ ഡല്‍ഹി പോലീസ് പിടിച്ചുതള്ളി. സംഘര്‍ഷത്തില്‍ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും മര്‍ദനമേറ്റു. പോലീസുകാര്‍ ഹൈബി ഈഡന്റെ മുഖത്തടിച്ചെന്നും യുഡിഎഫ് എംപിമാര്‍ ആരോപിച്ചു.സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡന്‍ എം പി വ്യക്തമാക്കി.

പാര്‍ലമെന്റിലേക്കുള്ള പ്രവേശന കവാടത്തില്‍ പോലീസ് ബാരിക്കേഡ് വെച്ച് എംപിമാരെ തടഞ്ഞിരുന്നു. മുന്നോട്ടുപോകാന്‍ ശ്രമിച്ച എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായതിന് പിന്നാലെയായിരുന്നു പോലീസ് മര്‍ദ്ദനം. രമ്യാ ഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീര്‍, ആന്റോ ആന്റണി, കെ. മുരളീധരന്‍, ബെന്നി ബഹനാന്‍ തുടങ്ങിയവര്‍ക്ക് നേരേയും കൈയേറ്റമുണ്ടായി.സമാധാനപരമായി സമരം ചെയ്ത് പാര്‍ലമെന്റിലേക്ക് മടങ്ങുന്ന യുഡിഎഫ് എംപിമാരെ പോലീസ് ബലം പ്രയോഗിച്ച തടയുകയായിരുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ആരോപിച്ചു. സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ പുരുഷ പോലീസ് കൈയ്യേറ്റം ചെയ്തെന്ന് രമ്യ ഹരിദാസ് എംപിയും ആരോപിച്ചു. സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡനും വ്യക്തമാക്കി.

.