Saturday, May 18, 2024
keralaNews

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ദുരഭിമാന ആക്രമണം : വധുവിന്റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍.

കോഴിക്കോട്: പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ദുരഭിമാന ആക്രമണം നടത്തിയ കേസില്‍ വധുവിന്റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍. കോഴിക്കോട് വെള്ളിമാട് കുന്നില്‍ വരന്റെ ബന്ധുവിനെ ആക്രമിച്ച കേസിലാണ് പ്രതികളെ ചേവായൂര്‍ പൊലീസ് പിടികൂടിയത്. പ്രണയ വിവാഹത്തിന് സഹായം നല്‍കിയെന്നാരോപിച്ചാണ് വരന്റെ ബന്ധുവിനെ ആക്രമിച്ചത്.പെണ്‍കുട്ടിയുടെ രക്ഷിതാക്കളായ തലക്കുളത്തൂര്‍സ പാലോറ മൂട്ടില്‍ അജിത, ഭര്‍ത്താവ് അനിരുദ്ധന്‍ എന്നിവരും ഇവര്‍ ക്വട്ടേഷന്‍ ഏല്‍പ്പിച്ച നടുവിലക്കണ്ടി വീട്ടില്‍ സുഭാഷ്, സൗപര്‍ണിക വീട്ടില്‍ അരുണ്‍, കണ്ടംകയ്യില്‍ അശ്വന്ത്, കണിയേരി മീത്തല്‍ അവിനാശ്, പുലരി വീട്ടില്‍ ബാലു എന്നിവരാണ് അറസ്റ്റിലായത്. ചേവായൂര്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. ഡിസംബര്‍ 11നാണ് വധുവിനെ സഹായിച്ചു എന്ന പേരില്‍ വരന്റെ സഹോദരിയുടെ ഭര്‍ത്താവ് കയ്യാലത്തൊടി റിനീഷിനെ കൊട്ടേഷന്‍ സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ റിനീഷ് കോഴിക്കോട് മെഡിക്കഷല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.ക്വട്ടേഷന്‍ കൊടുത്തത് ദുരഭിമാനത്തെ തുടര്‍ന്നെന്ന് പൊലീസ് പറഞ്ഞു. മുന്‍പ് രണ്ട് തവണ ക്വട്ടേഷന്‍ നല്‍കിയെങ്കിലും അപ്പോള്‍ കൃത്യം നിര്‍വ്വഹിക്കാനായില്ല. ജില്ലയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടി വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ കോളജ് എ സി പി കെ സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു.