Friday, May 10, 2024
NewsObituaryworld

പാകിസ്താനിലെ ചാവേര്‍ ആക്രമണം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്

ഇസ്ലാമാബാദ് : പാകിസ്താനിലെ ഭരണമുന്നണിയുടെ ഭാഗമായ ജമിയത്ത് ഉലെമ-ഇ-ഇസ്ലാം-ഫസല്‍ ( ജെ.യു.ഐ എഫ് ) പാര്‍ട്ടിയുടെ സമ്മേളനത്തിനിടെ ഉണ്ടായ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 23 കുട്ടികളടക്കംഇതുവരെ 54പേര്‍ മരിച്ചു. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. 12 കിലോയോളം സ്ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിക്ക് ഉപയോഗിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ മൗലാന സിയാവുള്ളയും പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടിരുന്നു.എന്നാല്‍ ഇതിനിടെ ചാവേര്‍ ആക്രമണത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യം പുറത്തെത്തി. പൊട്ടിത്തെറി നടന്ന പ്രദേശത്ത് സൈന്യത്തെയും അര്‍ദ്ധ സൈനിക വിഭാങ്ങളെയും വിന്യസിച്ചു. സര്‍ക്കാരിന്റെയും മുന്നണിയുടെയും ഇടനനിലക്കാരനായ മൗലാന ഫസ്ലൂര്‍ റഹ്‌മാന്‍ പ്രസംഗിക്കാനിരിക്കെയാണ് സ്ഫോടനം അരങ്ങേറിയത്. 2011ലും 2014ലിലും രാഷ്ട്രീയ റാലിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഇയാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖൈബര്‍ പഖ്തൂണ്‍ ക്വ പ്രവിശ്യയില്‍ ബജൗര്‍ ജില്ലയിലെ ഖറില്‍ കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് സംഭവം. നാന്നൂറോളം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഒരു നേതാവ് വേദിയില്‍ പ്രസംഗിക്കവെ ചാവേര്‍ ഭീകരന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഖൈബര്‍ പഖ്തൂണ്‍ ഖ്വ പ്രവിശ്യയില്‍ സ്‌ഫോടനങ്ങള്‍ പതിവാണ്.