Monday, April 29, 2024
keralaNewspolitics

പവാര്‍ എന്തുപറഞ്ഞാലും അനുസരിക്കും ;മാണി സി. കാപ്പന്‍

പാലാ സീറ്റ് വേണമെന്ന കടുംപിടിത്തത്തില്‍ നിന്ന മാണി സി. കാപ്പന്‍ അയയുന്നതായി സൂചന. ശരത് പവാര്‍ എന്തുപറഞ്ഞാലും അനുസരിക്കുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. തന്റെ നേതാവ് പവാറാണ്. അദ്ദേഹം പറഞ്ഞാല്‍ പാലാ സീറ്റില്‍ നിന്നും മാറുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വം എടുക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്നും മാണി സി. കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.യു.ഡി.എഫ് നേതാക്കളുമായുള്ളത് വ്യക്തിപരമായി അടുത്ത ബന്ധമാണെന്നും യു.ഡി.എഫ് നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫുമായി ചര്‍ച്ച വേണമോയെന്ന് പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയെ കണ്ട ശേഷം തീരുമാനിക്കും. അന്തിമ തീരുമാനം ഇതിനുശേഷമാണ് ഉണ്ടാവുകയെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.യു.ഡി.എഫ് പൊതുസമ്മതനാകുമോയെന്ന ചോദ്യത്തിന്, എനിക്ക് ഭ്രാന്തുണ്ടോയെന്ന മറുപടിയാണ് മാണി സി. കാപ്പന്‍ നല്‍കിയത്. പാലായെച്ചൊല്ലി എന്‍.സി.പി. ഇടതുമുന്നണി വിടാനുള്ള സാധ്യത മങ്ങിയിരുന്നു. ശരത് പവാറിനെ മുന്നില്‍ നിര്‍ത്തി ദേശീയതലത്തില്‍ പുതിയ മുന്നണിക്ക് ഇടതുപാര്‍ട്ടികള്‍ നീക്കം നടത്തുന്ന സാഹചര്യത്തില്‍ എന്‍.സി.പി കേരളത്തില്‍ മുന്നണി വിടില്ല.