Sunday, May 19, 2024
keralaNewspolitics

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സിപിഎം

കോട്ടയം : സമൂഹത്തെ വര്‍ഗീയമായി ചേരിതിരിക്കാന്‍ പാടില്ലെന്ന് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്‍ പറഞ്ഞു. വര്‍ഗീയതയ്ക്ക് ആക്കംകൂട്ടുന്ന നിലപാട് ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലെന്നതാണ് സിപിഎം നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഇപ്പോഴും തര്‍ക്കങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താഴേത്തട്ടില്‍ കുറേ ആളുകളെ നിയമിക്കാന്‍ പോകുന്നുവെന്നാണ് പറയുന്നത്. ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലാത്ത പാര്‍ട്ടി എങ്ങനെ മുന്നോട്ട് പോകും.

ദേശീയ തലത്തില്‍ സെമി കേഡര്‍ സംവിധാനമില്ല. പിന്നെങ്ങിനെയാണ് കേരളത്തില്‍ മാത്രം അത് നടപ്പിലാക്കുകയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം സമ്മേളന കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. സെപ്തംബര്‍ 15 മുതല്‍ ബ്രാഞ്ച് സമ്മേളനം തുടങ്ങും. മാര്‍ച്ച് ആദ്യം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. പിന്നീട് കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടിക്ക് കുറച്ചുകൂടി യുവത്വം ഉണ്ടാകണം. സ്ത്രീപക്ഷ സമീപനം സമ്മേളനങ്ങളില്‍ ഉണ്ടാകും. അമ്പലപ്പുഴയിലെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ അതിന്റെ വഴിക്ക് പരിഗണിക്കും. പാര്‍ട്ടിക്ക് അതിന്റേതായ രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.