Monday, April 29, 2024
keralaNews

ദ്വിതീയ മെത്രാന്‍ മാര്‍ മാത്യു വട്ടക്കുഴിയുടെ നാലാം ചരമവാര്‍ഷികം നടത്തി.

കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാന്‍ മാര്‍ മാത്യു വട്ടക്കുഴിയുടെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി കത്തീദ്രലില്‍ പരിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് കബറിടത്തിങ്കല്‍ ഒപ്പീസും നടത്തപ്പെട്ടു. അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന പരിശുദ്ധ കുര്‍ബാനയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കി. കാഞ്ഞിരപ്പള്ളി രൂപതയുടെ വളര്‍ച്ചയുടെ രണ്ടാംഘട്ടത്തില്‍ വിശ്വാസ അടിത്തറ ഉറപ്പിക്കുന്നതില്‍ അഭിവന്ദ്യ മാര്‍ മാത്യു വട്ടക്കുഴി പിതാവ് നിസ്തുല പങ്ക് വഹിച്ചു. വിശ്വാസ ജീവിതപരിശീലന അജപാലനമേഖലകളില്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ജീവകാരുണ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ രൂപത നല്‍കിയ സംഭാവനകള്‍ക്ക് അമരക്കാരനായിരിക്കുകയും ചെയ്ത പിതാവിനെ നന്ദിയോടെ കാഞ്ഞിരപ്പള്ളി രൂപത ഓര്‍ക്കുന്നു. വഴിയും സത്യവും ജീവനുമായ ഈശോമിശിഹായാകുന്ന മാര്‍ഗ്ഗത്തെ അടുക്കും ചിട്ടയുമുള്ള ജീവിതത്തിലൂടെ കാട്ടിത്തന്ന വട്ടക്കുഴി മാര്‍ മാത്യു വട്ടക്കുഴിയുടെ ജീവിതം നമുക്കെല്ലാവര്‍ക്കും പ്രചോദനമേകുന്നതാണെന്നും മാര്‍ ജോസ് പുളിക്കല്‍ അനുസ്മരിച്ചു.