Saturday, May 11, 2024
indiakeralaNews

75-ാം വാര്‍ഷികത്തില്‍ രാഷ്ട്രപതിയാകുന്നത് സൗഭാഗ്യം :ദ്രൗപതി മുര്‍മു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ രാഷ്ട്രപതിയാകുന്നത് സൗഭാഗ്യമെന്ന് ദ്രൗപതി മുര്‍മു. രാജ്യം അര്‍പ്പിച്ച വിശ്വാസമാണ് തന്റെ ശക്തി. ദരിദ്രനും സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് എന്നിലൂടെ തെളിഞ്ഞു. തന്റെ സ്ഥാനാരോഹണം ജനാധിപത്യത്തിന്റെ ശക്തിയാണ്. അത് ഉയര്‍ത്തിപ്പിടിക്കും.

അടിസ്ഥാന വര്‍ഗത്തിന്റെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കും.സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ പ്രയത്‌നിക്കണെന്നും രാഷ്ട്രപതിയായശേഷമുള്ള ആദ്യ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. പാര്‍ലെന്റിലെ സെന്‍ട്രല്‍ ഹാളിലായിരുന്നു ചടങ്ങുകള്‍. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാര്‍, എംപിമാര്‍, സേനാ മേധാവിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിദേശരാഷ്ട്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.