Friday, May 17, 2024
indiaNews

തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിനി പരീക്ഷ പരാജയ ഭീതിയില്‍ ജീവനൊടുക്കി

ചെന്നൈ നീറ്റ് പരീക്ഷയ്ക്കു പിന്നാലെ തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനിയുടെ ആത്മഹത്യ. അരിയല്ലൂര്‍ സ്വദേശിനിയായ കനിമൊഴിയാണു (16) പരാജയ ഭീതിയില്‍ ജീവനൊടുക്കിയത്. പരീക്ഷയ്ക്കു ശേഷം വിദ്യാര്‍ഥിനി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നാണു മാതാപിതാക്കള്‍ നല്‍കിയിരിക്കുന്ന മൊഴി. പ്ലസ്ടു പരീക്ഷയില്‍ 600ല്‍ 562 മാര്‍ക്കു വാങ്ങിയിരുന്നു കനിമൊഴി.എന്നാല്‍, നീറ്റില്‍ വിജയിക്കാന്‍ കഴിയില്ലെന്ന ഭീതിയാണ് ആത്മഹത്യയിലേക്കു നയിച്ചത്. രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ സേലം സ്വദേശിയായ ധനുഷ് എന്ന വിദ്യാര്‍ഥിയും നീറ്റ് പേടിയില്‍ ജീവനൊടുക്കിയിരുന്നു. തമിഴ്‌നാടിനെ നീറ്റില്‍നിന്ന് ഒഴിവാക്കാനുള്ള ബില്‍ കഴിഞ്ഞ ദിവസമാണു നിയമസഭയില്‍ പാസാക്കിയത്.